2011 ഡിസംബർ 17, ശനിയാഴ്‌ച

ലക്ഷ്മി തിരയുന്ന വെള്ളാരം കണ്ണുകള്‍ ..!!!

എന്റെ വീട്ടില്‍ നിന്ന് രണ്ടു മിനിറ്റു നടന്നാല്‍ ചെന്നിറങ്ങുന്നത് മനോഹരമായ ഭാരത പുഴയിലേക്കാണ് . തൃശൂരിനേയും കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന പതിനൊന്നു ആര്‍ച്ചുകളുള്ള മനോഹരമായ പാലത്തിനടിയിലൂടെ ഒഴുകുന്ന നിള..

അവിടെ നിന്നും ഒരു വിളിപ്പാടകലെയാണു എന്‍റെ പ്രിയ കൂട്ടുകാരി ലക്ഷ്മിയുടെ വീട്.. മനസ്സ് നിറയെ കഥകളും കവിതകളും ഉള്ള അവള്‍ ഓരോ വെക്കെഷനിലും വരുമ്പോഴും എന്നോട് ഓരോ കഥകള്‍ പറയുമായിരുന്നു..ഒരു പ്രാവശ്യം വന്നപ്പോള്‍ എന്നെ പുഴക്കരയിലേക്കു വരാന്‍ പറഞ്ഞു.. അവിടെ എത്തി ഞാന്‍ നോക്കിയപ്പോള്‍ ദൂരെ നീന്നും പട്ടു പാവാടയും ബ്ലൌസും ഇട്ടു ഓടി വരുന്ന ലക്ഷ്മി എന്‍റെ അടുത്ത് വന്നു നിന്നു. കുറച്ചു നേരം നിന്നു കിതച്ചു..അതിനു ശേഷം എന്‍റെ വലത് കൈ പിടിച്ചു നടക്കുമ്പോള്‍ അവള്‍ കാലുകള്‍ കൊണ്ട് മണല്‍ പുറ്റുകള്‍ തട്ടി തെറിപ്പിച്ചിരുന്നു.. കുറച്ച് ദൂരെയുള്ള മണല്‍ മാടിയിലേക്കു ഞങ്ങള്‍ ഓടീ കയറി.. അവിടെയിരുന്നു .. അവള്‍ പിജി സ്റ്റുഡന്‍റായിരിക്കുമ്പോഴാണ് ആണെന്ന് തോന്നുന്നു ഈ കഥ എന്നോടു പറഞ്ഞത്..
കോളേജില് പഠിച്ചു കൊണ്ടിരുന്നകാലത്ത്.ഹോസ്റ്റലിലായിരുന്നു അവളുടെ താമസം .സഹപാഠികളില് പലര്‍ക്കും ഒന്നിലധികം പ്രണയങ്ങള് ഉണ്ടായിരുന്നു... അര്‍ദ്ധ രാത്രി വരെ മൊബൈല് ഫോണില് അവര്‍
കാമുകന്മാരുമായി കിന്നരിച്ചു കൊണ്ടിരിക്കുന്നത്
പലപ്പോഴും ഞാന് കേള്ക്കാറുണ്ടായിരുന്നു.. അവര് പറയുന്നത് എന്താണെന്ന് വ്യക്തമായി എനിക്ക് ഒരിക്കലും കേള്ക്കാനും കഴിഞ്ഞിരുന്നില്ല ... ആ കാലങ്ങളില് ഞാന് ഓര്‍ക്കുമായിരുന്നു. . നട്ട പാതിരാവരെ എന്തായിരുന്നു ഇവര് സംസാരിക്കുന്നതെന്ന്.....? പലരുടെയും മൊബൈല് ഫോണിലേക്ക് വരുന്ന എസ് എം എസ് ന്റെ ശബ്ദം കാരണം രാത്രിയില്‍ എനിക്ക് ശെരിക്കുറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല... പകഷെ ഇവരുടെ പ്രണയങ്ങളില് ഒന്നും ഒരിക്കലും ആത്മാര്ഥത ഒന്നും ഞാന് കണ്ടിരുന്നില്ല... പലരോടും ചോദിച്ചപ്പോള്‍ ഒരു നേരം പോക്കിന് വേണ്ടിയാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നതെന്ന് പറഞ്ഞു ...
എന്തോ ഇതൊക്കെ കണ്ടതുകൊണ്ടാണോ എന്നറിയില്ല എനിക്ക് പ്രണയത്തോട് വല്ലാത്ത ഈര്‍ഷ്യയായിരുന്നു.. പ്രണയിക്കുന്നവരെ കാണുന്നതെ എനിക്ക് പുച്ഛമായിരുന്നു.. ഇതാണോ പ്രണയം? ഇങ്ങനെയാണോ പ്രണയിക്കുക..?
ഒഴിവു ദിവസങ്ങളില് കൂട്ടുകാരൊത്തു ഷോപ്പിങ്ങിനൊക്കെ പോകുമ്പോള് പലരും എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുമായിരുന്നു.. പക്ഷെ എനിക്കാരെയും പ്രണയിക്കാന് തോന്നിയില്ല...കാരണം എനിക്ക് പ്രണയത്തെ വെറുപ്പായിരുന്നല്ലോ..
ഇതൊന്നും ശ്രദ്ധിക്കാതെ ഞാന് എന്റെ പഠനത്തില് മാത്രം ശ്രദ്ധിച്ചു..അത് കൊണ്ട് തന്നെ എല്ലാ വിഷയത്തിലും തരക്കേടില്ലാതെ മാര്‍ക്കും കിട്ടി.. അങ്ങനെ ഇരിക്കെ ഒരു ശനിയായ്ഴ്ച വൈകീട്ട്.. വാര്‍ഡന്‍ വന്നു പറഞ്ഞു.. നിനക്കൊരു ഫോണ്‍ കോളുണ്ട്.. ഞാനൊന്നു അന്തം വിട്ടു. എനിക്ക് ഫോണ്‍ കോളോ? വീട്ടില്‍ നിന്നാണെങ്കില്‍ മൊബൈലില്‍ ആണല്ലോ വിളിക്കാറ്. ആരായിരിക്കും എന്നൊക്കെ ചിന്തിച്ചു ഞാന്‍ വാര്‍ഡന്റെ പിന്നാലെ നടന്നു .ഞാന്‍ റിസീവരെടുത്തു ഹലോ എന്ന് പറഞ്ഞപ്പോഴേക്കും ഫോണ്‍ നിലച്ചിരുന്നു.. ബീപ് ബീപ്പ് എന്ന ശബ്ദം .. ഞാന്‍ തിരികെ പോരാന്‍ സമയത്ത് വീണ്ടും ബെല്ലടിച്ചു. ഞാന്‍ ഫോണെടുത്തു ഹലോ എന്ന് പറഞ്ഞു.. അങ്ങേ തലക്കല്‍ ഒരു പുരുഷശബ്ദം.. ഞാന്‍ ഇയാളെ പല പ്രാവശ്യം കണ്ടിട്ടുണ്ടെന്നും എനിക്കൊരുപാട് ഇഷ്ടമാണെന്നും ..നല്ലവണ്ണം പഠിക്കണം എന്നും മറ്റൊന്നും ചിന്ടിക്കരുതെന്നും പറഞ്ഞു ഫോണ്‍ കട്ടാക്കി... എനിക്ക് വല്ലാത്ത ഈര്ഷ്യ വന്നു...
ഏതാ ഈ മനുഷ്യന്‍ പേരും അഡ്രസ്സും ഒന്നും പറയാതെ ഫോണ്‍ വെച്ചിരിക്കുന്നു
പിന്നെ എല്ലാ ശനിയാഴ്ചയും ഇയാള്‍ വിളിക്കാന്‍ തുടങ്ങി.
ആദ്യമൊക്കെ ഞാന്‍ പരുഷമായ രീതിയില്‍ സംസാരിക്കുമായിരുന്നു.. പിന്നീടെപ്പോഴോ അയാള്‍ പറയുന്നത് ഞാന്‍ വെറുതെ കേട്ടിരിക്കുക മാത്രം ചെയ്തു പോന്നു.. എന്റെ ഏകാന്തതയില്‍ നിന്നും ഒരു രക്ഷപ്പെടല്‍ ആയിരുന്നു ഇയാളുമായുള്ള ടെലിഫോണ്‍ സംസാരം...പിന്നെ.പതുക്കെ പതുക്കെ അയാള്‍ പ്രണയത്തെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.. അന്ന് ഞാന്‍ അയാളെ കര്‍ശനമായി വിലക്കി ...ഇനി ഒരിക്കലും വിളിക്കരുതെന്നു കാരണം പ്രണയം എനിക്ക് ഇഷ്ടമായിരുന്നില്ലല്ലോ...പ്രണയത്തോട് എനിക്ക് പുച്ച്ചമായിരുന്നല്ലോ ..
പിന്നീട് ഒരു മാസത്തോളം അയാള്‍ വിളിച്ചതേയില്ല.ഞാന്‍ അതിനെ കുറിച്ചു ചിന്തിക്കാനും പോയില്ല.എന്നാലും മനസ്സിനുള്ളില്‍ എവിടെയോ ഒരു നീറ്റല്‍ ഉണ്ടായിരുന്നു.എന്നാലും അയാളോട് ഇനി വിളിക്കരുതെന്നു പറയേണ്ടിയിരുന്നില്ല.ആ ഒരു കുറ്റബോധം പലപ്പോഴും എന്നെ അലട്ടികൊണ്ടിരുന്നു.ശെനിയാഴ്ച വൈകുന്നേരങ്ങളില്‍ അയാള്‍ വിളിക്കാറുള്ള സമയത്ത് ഹോസ്റ്റെലിന്റെ വരാന്തയിലൂടെ ഒന്ന് ചുറ്റി കറങ്ങി വാര്‍ഡന്റെ മുറിയിലെ ടെലഫോണ്‍ വെറുതെ ഒന്ന് നോക്കിയിട്ട് ഞാന്‍ തിരിച്ചു പോരും.എന്തിനെന്നറിയില്ല മനസ്സില്‍ ഒരു വീര്‍പ്പു മുട്ടല്‍.എനിക്ക് പേടി തോന്നി.ഞാനും പ്രണയത്തിലാണോ..?ആ സമയത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.അങ്ങിനെ ആ ചിന്തകള്‍ പാടെ ഞാന്‍ എന്റെ മനസ്സില്‍ നിന്നും തുടച്ചു നീക്കി.പതിവ് പോലെ ഞാന്‍ എന്നിലേക്ക്‌ തന്നെ ചുരുങ്ങി കൂടി.
അങ്ങിനെയിരിക്കെ ഒരു ശെനിയായ്ച്ച വീണ്ടും എനിക്ക് ഫോണ്‍ കാള്‍ ഉണ്ടെന്നു വാര്‍ഡന്‍ പറഞ്ഞു.ഞാന്‍ പോയി ഫോണെടുത്തപ്പോള്‍ അയാള്‍ തന്നെ.ഞാന്‍ ഒന്നും പറഞ്ഞില്ല.അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.ഞാന്‍ നിശബ്ധമായി എല്ലാം കേട്ട്കൊണ്ടിരുന്നു.അങ്ങിനെ ഈ ഫോണിലൂടെയുള്ള സംസാരം ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്നു.അയാള്‍ വാ തോരാതെ സംസാരിക്കുമായിരുന്നു.അയാളുടെ സംസാരം കേള്‍ക്കാനും രസമായിരുന്നു.മുഷിപ്പിക്കാതെ സംസാരിക്കാന്‍ അയാള്‍ മിടുക്കനുമായിരുന്നു.
അങ്ങിനെ അറിയാതെ ഞാന്‍ പോലും അറിയാതെ അയാളെ ഞാന്‍ പതുക്കെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങിയിരുന്നു..പ്രണയിക്കാന്‍ തുടങ്ങിയിരുന്നു..അങ്ങിനെ പ്രണയത്തെ പുച്ചിച്ചിരുന്ന ആ കാലങ്ങളില്‍ എനിക്ക് പ്രണയത്തോട് വല്ലാത്ത പ്രണയം തോന്നി.
കാണണമെന്ന് ഞാന്‍ പലപ്പോഴും ആവശ്യപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും അയാള്‍ സമ്മതിച്ചില്ല.എന്റെ നിര്‍ബന്ധം സഹിക്ക വയ്യാതെ അയാള്‍ വരാമെന്ന് പറയുന്ന സ്ഥലത്ത് കൂട്ടുകാരികളുമായി ഞാന്‍ പോയെങ്കിലും അയാള്‍ എന്നെ കണ്ടിട്ട് ഞാന്‍ കാണാതെ തിരികെ പോവുകയായിരുന്നു എന്ന് അയാള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.കാരണമെന്താണെന്ന് ചോദിച്ചപ്പോഴോന്നും അതിനൊന്നും അയാള്‍ മറുപടി നല്‍കിയതുമില്ല.ഒരിക്കലും അയാള്‍ എന്റെ മുന്‍പില്‍ വന്നില്ല.എന്നിട്ടും എനിക്കയാളെ വെറുക്കാന്‍ കഴിഞ്ഞില്ല.ആ ശബ്ദത്തെ മാത്രം ഞാന്‍ പ്രണയിച്ചു..സ്നേഹിച്ചു.
അങ്ങനെയിരിക്കെ ക്ലാസൊക്കെ കഴിഞ്ഞു നാട്ടില്‍ പോവുന്ന ദിവസം വന്നു.അന്നും ഒരു ശെനിയായ്ച്ച ആയിരുന്നു.ഞാന്‍ ഡ്രെസ്സുകളും പുസ്തകങ്ങളുമൊക്കെ പെട്ടിയിലേക്ക് അടുക്കി വെച്ചു കൊണ്ടിരുന്നപ്പോഴും അയാളെ കുറിച്ചു മാത്രം ഓര്‍ത്തു.ഒരു നോക്ക് കാണാന്‍ എങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു. പെട്ടെന്ന് ആരോ വന്നു പറഞ്ഞു എനിക്ക് ഫോണ്‍ ഉണ്ടെന്ന്.ഞാന്‍ വല്ലാത്തെ ഒരാവേശത്തോടെ വാര്‍ഡന്റെ മുറിയിലേക്കോടി ചെന്ന് ഫോണ്‍ എടുത്തു.അയാള്‍ തന്നെ.എനിക്കൊന്നു കാണണം എന്നു ഞാന്‍
അപേക്ഷിച്ചു.അവസാനം എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ കാണാമെന്നു സമ്മതിച്ചു.ടാക്സി ഡ്രൈവര്‍ ലെഗേജുകള്‍
എല്ലാം വണ്ടിയില്‍ വെച്ച് കഴിഞ്ഞിട്ടും അയാളെ കാണുന്നില്ല.പോവാന്‍ ധൃതി കൂട്ടുന്ന ടാക്സി ഡ്രൈവറോട് അഞ്ചു മിനുറ്റ് പത്തു മിനുട്ട് എന്നൊക്കെ പറെഞ്ഞു കുറെ സമയംപിടിച്ചു നിന്നെങ്കിലും അയാള്‍ മാത്രം വന്നില്ല.അവസാനം സങ്കടത്തോടെ ഞാന്‍ വണ്ടിയിലേക്ക് കയറിയിരുന്നു.
മനസ്സില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിന്റെ വേലിയേറ്റം നടക്കുന്നത് ഞാന്‍ ശെരിക്കും മനസ്സിലാക്കി.മറ്റുള്ള എല്ലാ ചിന്തകളും എന്നില്‍ നിന്നും മാഞ്ഞു പോവുന്നു.അയാള്‍ എന്ന ഒരു ചിന്ത മാത്രം എന്റെ ബോധ മണ്ഡലത്തില്‍ ബാക്കി നിന്നു.കാര്‍ കോളേജിന്റെ ഗേറ്റും കടന്നു മുന്നിലേക്ക്‌ നീങ്ങിയതും പെട്ടെന്ന് കാറിന്റെ മുന്നിലേക്ക്‌ ഒരു ബൈക്ക് വന്നു നിര്‍ത്തി.അതില്‍ നിന്നും വെളുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ കാറിന്റെ അടുത്തേക്ക്‌ വന്നു..നീ പോവുകയാണെല്ലേ? അതെ എനിക്ക് ഫോണ്‍ ചെയ്യാറുള്ള അതെ ശബ്ദം..ഞാന്‍ ഡോര്‍ തുറന്നു പുറത്തേക്ക് ഇറങ്ങാന്‍ ശ്രെമിച്ചതും അയാള്‍ ഡോര്‍ പിടിച്ചടച്ചു.ഒന്നും പറയാതെ കയ്യിലുള്ള റോസാ പൂവ് എനിക്ക് തന്നിട്ട് എന്റെ കയ്യിലേക്ക് ഒരു തുണ്ട് കടലാസ് കഷ്ണം വെച്ചു കൈവിരലുകള്‍ മുറുക്കി അടച്ചിട്ട് വേഗം ചാടി കേറി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു അകന്നു പോയി.
ഞാന്‍ ആ തുണ്ട് കടലാസിലെ വരികള്‍ ആര്‍ത്തിയോടെ വായിച്ചു. “നമ്മള്‍ പ്രണയത്തിലാണ്” എന്ന് മാത്രം.
പിന്നീടൊരിക്കലും അയാളെ ഞാന്‍ കണ്ടില്ല.
എന്റെ ആദ്യത്തെ പ്രണയം എന്നിലേല്‍പ്പിച്ച വേദനയുടെയും സങ്കടങ്ങളുടെയും തീവ്രത ഇന്നും എന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.ഇന്നും ഞാന്‍ ഓര്‍ക്കുന്നു.അയാളുടെ കണ്ണുകളുടെ കൃഷ്ണമണികള്‍ക്ക് വെള്ളാരം കല്ലുകളുടെ നിറമായിരുന്നു. ആള്‍ കൂട്ടങ്ങളില്‍ ഇന്നും ഞാന്‍ വെറുതെ ആ വെള്ളാരം കണ്ണുകള്‍ തിരയുന്നു.അയാള്‍ വീണ്ടും ഒരു പാട് പെണ്‍കുട്ടികളെ പ്രണയിച്ചിരിക്കാം..പക്ഷെ പിന്നീടൊരിക്കലും ഞാന്‍ ആരെയും പ്രണയിച്ഛതുമില്ല.സ സ്നേഹം ...റഹിം കുന്നത് ..കുറ്റിപ്പുറം .............

ആദ്യത്തെ ചുടുചുംബനം..!!!

ഇത് ഒരുവിവാദത്തിലേക്ക് നയിക്കാതെ കഥയായി മാത്രം കാണുക
എനിക്ക് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഒരുതുള്ളി വെള്ളം പോലും പുറ തുപോകതയുള്ള ഒരു ഓലപുരയിലയിരുന്നു ജനിച്ചത്‌ പട്ടിണിയുടെയു പ്രാരാബ്ദതിന്റെയും നടുവില്‍ വളെര്‍ന്ന എന്റെട ഉപ്പ ഡോക്ട്ടെറും ഉമ്മ എന്ജിനിയേരും അല്ലാത്തതുകൊണ്ട് എന്റെ വിദ്യഭിയാസം.... നോക്കാന്‍ അവര്ക്ക് സമയം കിട്ടിയില്ല പഠിക്കുന്ന കരിയത്തില്‍ .. ഞാന്‍ വളെരെ മോശമായിരുന്നു സ്കുളില്‍ പോകുമ്പോള്‍ പോടിഎണ്ണി മരത്തിന്റെ ഇലയും കൊണ്ടുപോകും അവിടെ നിന്നും ഉച്ചക്ക് കിട്ടുന്ന ഉപ്പ്മാവായിരുന്നു പ്രദാന ഭക്ഷണംഅതിന്റെ രുചി ഇന്നും ഞാന്‍ എവിടെയും കണ്ടില്ലാ ഓരോ ക്ലാസിലും ഒന്നും രണ്ടും വര്ഷം ഇരുന്നു ഒരുവിദത്തില്‍ പത്താം ക്ലാസില്‍ എത്തി അരകൊല്ല പരീക്ഷയുടെ സമയത് ഉത്തരം എന്ത് എഴുതണം എന്ന് അറിയാത്ത ഞാന്‍ എല്ലാ കോസ്ടിയെനും തിരിച്ചു എഴുതി പോന്നു അത് കണ്ട ടീച്ചര്‍ എന്നോട് ചോദിച്ചു ആരാ സ്സ്ടുടെന്റ്റ്‌ ഞാന്‍ തലതാഴ്ത്തി നിന്നു ഞാന്‍ പത്താം ക്ലാസ്സില്‍ വരുംഭോളൊക്കെ എന്റെ കൂടെ സ്കൂളില്‍ ചേര്ന്നു പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞു ഓരോ കുട്ടിയുമായി പോകുന്നത് കാന്നാമായിരുന്നു ഒരു വിദത്തില്‍ അവസാന പരീക്ഷ വന്നു എല്ലാവരെയും പോലെ ഞാനും എഴുതി റിസല്ട്ടിനു വേണ്ടി എല്ലാവരും കാത്തുനിന്നു ഞാന്‍ ഒഴിച്ച് എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു അന്ന് നുറ്റി എന്ബത് മാര്‍ക്കുകിട്ടിയാല്‍ മുപ്പതു മാര്ക്ക് ഗവേന്മേന്റ്റ്‌ ഒഫെര്‍ ഉണ്ടായിരുന്നു പക്ഷെ എനിക്ക് കിട്ടിയെത് തോന്നുറ്റി ഏഴു മാര്‍ക്ക് ....അതുതന്നെ എന്നെ ഞെട്ടിച്ചു എന്റെ ബെഞ്ചിലെ ബാക്കി നാല് പേര്ക്കും ഇതെന്നെ മാറ്റമൊന്നും ഇല്ലാ..... അവരെ നെരാകാന്‍ ഞാനും വിട്ടില്ലാ അങനെ എന്റെ ടീച്ചറോട് ചോദിച്ചു ഞാന്‍ ഞങളുടെ എല്ലവേരുടെയം മാര്ക്ക് കൊണ്ട് രണ്ടാളെ വിജയിപ്പിച്ചുടെ എന്ന് ടീച്ചര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു രഹിമേ അങ്ങനെ ഒരു ഓഫര്‍ ഇല്ലാ എന്നുപറഞ്ഞു അതിനുശേഷം മനസ്സില്‍ ദുബായി കുടുകൂട്ടി ആ മോഹം കൊണ്ട് ഞാന്‍ എന്റെമ ബ്രെദേര്‍ ലോയുടെ സഹായത്തോടെ ദുബായില്‍ എത്തി ടി വി യിലും പത്രത്തിലും കണ്ട ദുബായ്‌ അല്ലാ ഇവിടെ കണ്ടെത് രാവിലെ ജോലിക്ക് പോയി വയികീട്ടു ഉറങ്ങുന്ന ജോലിചെയ്യാനുള്ള ഒരുയെന്ത്രമായിട്ടാന്നു ഞാന്‍ ആളുകളെ ഇവിടെ കണ്ടെത് തന്റെഒ ഉറ്റ വേരെ ജീവിപ്പിക്കാന്‍ വേണ്ടി നാട്ടോട്ടം ഓടുന്ന ഒരു ജന സമുഹം അതിനിടെ ഞാനും ഒരു കയ്യ് തൊഴില്‍നേടി ....വിദിയബിയാസം ഇല്ലതവെന്റെ തൊഴില്‍ ട്രേയിവിന്ങ്ങ് ഞാനും പഠിച്ചു ഇവിടെ ദ്രെയവിംഗ് ഒരു വിമാനം പറത്തുന്നതിനേക്കാള്‍ സുസ്മത വേണം ഞാനും ഒരു ട്രെവര്‍ ആയി ഒരു എട്ടെ പത്തിന്റെ പോക്കുമായി ഞാനും റോഡില്‍ ഇറെങ്ങി
ഒരു ദിവസം ഞാന്‍ വണ്ടിയുമായി വരികയായിരുന്നു എന്റെ മുന്നില്‍ പുതിയ ഒരു കാര്‍ തൊട്ടു മുംഭെ അടുത്ത സിഗ്നലില്‍ എതിയെതും ആ വണ്ടി പെട്ടെന്ന് ചവിട്ടി എനിക്ക് ചവിട്ടിയിട്ടു കിട്ടിയില്ലാ കൊടുത്തു ഞാന്‍ അതിന്ടെ മുട്ടില്‍ തെറ്റില്ലാത്ത ഒരു ഇടി ഞാന്‍ ആകെ ഭയപെട്ടു
എന്റെ കന്നി ഇടിയയിരുന്നു ഞാന്‍ പുറത്തിറങ്ങി അപ്പോള്‍ ആ കാറിന്റെ‍ ഡോര്‍ തുറന്നു അതാ ചുവപ്പ് ടോപ്പും ബ്ലേക്ക്‌ മിഡിയും ഇട്ട കുളിഗ് ഗ്ലാസ്‌ വെച്ച അതിമാനോഹരിയായ സുന്ദരി ഇടിയുടെ ആഗാതം വിട്ട ഞാന്‍ ഒരു അഞ്ചു മിനിട്ട് അവളെ അടി മുതല്‍ മുടിവരെ ഒന്ന് നോ ക്കി നിന്നു എന്റെ അടുത്തേക്ക് നാടെന്ന് നിങ്ങിയ അവള്‍ അടുത്ത് വന്നു ഇഗ്ലിഷില്‍ കുറെ ചീത്ത വിളിച്ചു എനിക്ക് ആ ഭാഷ അറിയാത്തത് കൊണ്ട് ഞാന്‍ ഒന്ന് ചിരിച്ചു പോലിസ്‌ വന്നു പെപ്പെര്‍ എല്ലാം തന്നു പോകുന്ന വശം എന്റെ അടുത്ത് വെന്ന്‍ അവള്‍ എന്നോട് എന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു ഞാന്‍ കൊടുത്തു ഒരാഴ്ച കഴി എന്ന് തോനുന്നു അവള്‍ വിളിച്ചു ഒരു സ്ഥലത്ത് വരാന്‍ പറിഞ്ഞു ഞാന്‍ പോയി അവള്‍ കാറുമായി കത്ത് നിന്നിരുന്നു എന്റ ശുദേദ കൊണ്ടാകാം അവള്‍ എനിക്ക് കോഫിയും എല്ലാം വാങ്ങിതന്നു പിന്നെ പിന്നെ അവള്‍ പലസ്തലതെക്കും എന്നെ വിളിച്ചു ഞാന്‍ പോകുമായിരുന്നു ഞാന്‍ ഒരു വി ഐ പി ആയി ജീവിച്ച നാളുകള്‍ ആയിരുന്നു അത് എനിക്ക് കിട്ടിയ നല്ല സുഹിര്തും അവള്‍ കുടുതല്‍ സംസാരിക്കാറില്ല എല്ലാ മയില്‍ ചെയ്യേലായിരുന്നു ഇംഗ്ലീഷ് അറിയാത്ത ഞാന്‍ എന്ത് രിപ്ലി കൊടുക്കാന്‍ ആ ഇടെയാന്നു ഞാന്‍ കൂട്ടത്തില്‍ വന്നതും കൂട്ടം എന്നെ സഹായിച്ച സമയവും ആയിരുന്നു അത് ഞാന്‍ ക്കൂട്ടതിലുടെ ആന്നോ പെണ്ണോ എന്ന് ജാതിപോലും പറയാത്ത സ്ക്രെപ്കൊണ്ടും ഒരു നിര പുഞ്ഞിരികൊണ്ടും മറുപടി കൊടുക്കുന്ന നല്ല ഒരു പ്രൊഫൈല്‍ കണ്ടു അവരോടു ഞാന്‍ എന്റെ കഥ പറഞ്ഞു അവര്‍ ഒരു സോഫ്റ്റ്‌ വെയര്‍ അയച്ചു തന്നു ഇഗ്ലിഷ് അടിച്ചാല്‍ മലയാളം മിനിഗ് വരുന്ന അതിലുടെ അവളുടെ ഓരോ ഈ മെയിലും ഞാന്‍ വായിക്കാന്‍ തുടെങ്ങി അപ്പോള്‍ ഞാന്‍ ഞാട്ടിപ്പോയി ഒരു പ്രൊജെക്ട്ടിന്റെ അവഷിയാര്തം ദുബായില്‍ വന്നതെന്നും ഞാനുമായി അന്ന് അദിയം അടുതതെന്നും പുജാ എന്നാന്നു പേര് എന്നും മനസിനുള്ളില്‍ എന്നോട് പ്രണയമുന്ടെന്നും അറിഞ്ഞ ഞാന്‍ അകെ വിഷമിച്ചു എന്റെ വിദിയബിയാസകുറവ് കൊണ്ട് നഷ്ട്ട പെട്ട പ്രണയം പിന്നെ വയ്കിച്ചില്ല ഞാന്‍ ഉടെനെ അവളെ വിളിച്ചു അപ്പോള്‍ അവള്‍ എയര്‍ പോര്ട്ടി ല്‍ തിരുച്ചുപോകാന്‍ നില്ക്കു കയായിരുന്നു ഞാന്‍ ഉടെനെ കാര്‍ എടുത്തു ഐര്പോര്ട്ടില്‍ പോയി തന്നെ സ്നേഹിക്കുന്നവളെ അവസാനമായി ഒരുനോക്കു കുടി കാണ്ണാന്‍ ഞാന്‍ എത്തിയപ്പോഴേക്കും അവള്‍ എന്നെ കത്ത് കന്നതെ എയെര്‍ പോര്ട്ടി നുള്ളിലേക്ക് പോയിരുന്നു ഞാന്‍ നിരാശനായി തിരിച്ചു കാറില്‍ കയറി തിരിച്ചുപോരാന്‍ നോക്കുന്ന സമയം അവളുടെ കാള്‍ വന്നു ഞാന്‍ കാറില്‍ നിന്നും ആകാംഷയോടെ ഇറങ്ങി ഓടി ഉള്ളില്‍ എത്തിയപ്പോള്‍ തന്റെ് ഉറ്റവരെ യാത്രയാക്കാന്‍ വന്ന നല്ല ഒരു ജനകൂട്ടം ബാരിക്കൊടില്‍ ചരിനില്കുില്ന്നുണ്ടായിരുന്നു ഞാന്‍ ഒരുവിദത്തില്‍ കിതച്ചു ആ ബരിക്കൊടില്‍ പിടിച്ചു നിന്നു ഉള്ളിലേക്ക് നോക്കി അപ്പോളതാ ഉള്ളില്നിലന്നും ഞാന്‍ അദിയം കണ്ട അതെ ഡ്രസ്സ്‌ ചുവന്ന ടോപ്പും കറുത്ത മിഡിയും ഇട്ടു എന്നെ ലക്ഷിയമാക്കി ഓടിവരുന്നത് കണ്ടു അക്ഷരാര്ഥഡത്തില്‍ എല്ലാവരുടെയും കണ്ണുകള്‍ അവിടെക്കയിരുന്നു എന്റെ മുന്നില്‍ വന്നു നിന്ന അവളുടെ മുഖത്ത് സങ്കടവും ചിരിയും അവളുടെ പ്രണയം ഞാന്‍ തിച്ചരിയാന്‍ കഴിയാത്തതിലുള്ള ദേഷിയെവും കൊണ്ട് അവള്‍ എന്റെ ഷര്ട്ട് പിടിച്ചു വലിച്ചു പിന്നെ ബാക്കിലേക്ക് തള്ളി അവള്‍ അവളുടെ കായ്യ് ചുരുട്ടിപ്പിടിച്ചു എന്റെ നെഞ്ചില്‍ ഒരുപാടു ഇടിച്ചു പിന്നെ എന്നെകെട്ടിപ്പിടിച്ചു ഉറക്കെ പറഞ്ഞു ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നുപറഞ്ഞുകൊണ്ട്‌ എന്റെ രണ്ടുകവിളുകളില്‍ ചുടുചുംബനം നല്കിഞകൊണ്ട് ചുറ്റും നിന്നിരുന്ന ആളുകളില്‍ ഒരു റോമാന്‍ന്ടിക് ലഹരിയിലഴ്തികൊണ്ട് എയെര്‍പോര്ട്ടി നുള്ളിലോക്ക് ഓടിമാരയുന്നതുകന്നാമായിരുന്നു ഒരു നിലക്ക് എന്റെ മനസിനെ ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചു പുറത്തു വന്നു എന്റെ കാറിനു മുന്നിലേക്ക്‌ ഞാന്‍ നോക്കിയപ്പോള്‍ കണ്ടകാഴ്ച കണ്ടുഞ്ഞെട്ടി നോ പാര്ക്കി ങ്ങില്‍ ഇട്ട കാറില്‍ അഞ്ഞൂര് ദിര്ഹം് ഫെന്‍ എഴുതി പോലീസുകാര്‍ സ്ഥലം വിട്ടിരുന്നു ഇടി വെട്ടിയവെന്റെ തലയ്ക്കു പാമ്പ് കടിച്ചവനെപോലെ നിരാശനായി മടെങ്ങി ഞാന്‍ ........റഹിം കുന്നത് കുറ്റിപ്പുറം ..............;)

എന്റെ മധുര നൊമ്പര പ്രണയം

ഈ കഥയും കഥാപാത്രവും തികച്ചും സാങ്കല്പികം മാത്രം
ഒരു സ്ത്രീയുടെ പരിപൂര്‍ണ തണലില്‍ ഒരു പുരുഷന്റെ വളര്‍ച്ച
ആദ്യം അമ്മയും പിന്നെ കാമുകിയും പിന്നെ ഭാര്യയായും അവനെ വലയം ചെയ്യുന്നു
എന്റെ ഉമ്മ എന്നോട് പറഞ്ഞു നിന്നെ ഞാന്‍ ഗര്‍ഭം ചുമന്ന നാലാം മാസം മുതല്‍ എന്റെറ വായെടെ രുചി നഷ്ട്ടപെട്ടു പിന്നെ പത്തു മാസം ഉറക്കമൊഴിച്ചും വളെരെ കഷ്ട്ടപെട്ടും നിന്നെ ഞാന്‍ പ്രസവിച്ചു അതിനു ശേഷവും നീ കാരണം ഉറക്കമില്ലാത്ത എത്രയോ നാളുകള്‍ കടന്നുപോയി കഷ്ട്ടപെട്ടു വളെര്‍ത്തി ഈ ജന്മം മതിയാകുമോ ആ കടപ്പാട് വീട്ടാന്‍ എനിക്ക് ഓര്മ വച്ച നാള്‍ മുതല്‍ ഞാന്‍ എന്റെ ഉമ്മയെ അനുസരിക്കതിരുന്നിട്ടില്ലാ ലോകത്ത് ഏറ്റവും കുടുതല്‍ നിങ്ങളെ പോലെ ഞാനും എന്റെ് ഉമ്മയെ സ്നേഹിക്കുന്നു സമുഹത്തില്‍ സ്ത്രീയെ ചെറുതായി കാണേണ്ട ആവശ്യം ഇല്ലാ എന്ന് ഞാന്‍ മനസിലാക്കി എന്റെ ഉമ്മയിലുടെ....
എനിക്ക് പതിനാല്‌ കഴിയുന്നത് വരെ ഉമ്മയുടെ തണലില്‍ വളര്‍ന്ന ഞാന്‍ മറ്റൊരു സ്ത്രീയുടെ സ്നേഹത്തിന് മനസ് അറിയാതെ കൊതിച്ചു തുടെങ്ങി..

ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം എന്റെ മനസിലും പ്രണയം മൊട്ടിട്ടു എന്റെ അടുത്ത ക്ലാസ്സിലെ കാണാന്‍ നല്ല സൌന്ദര്യമുള്ള മുള്ള കുട്ടി വെളുത്ത് തുടുത്ത കവിളുകള്‍ അവളുടെ വെള്ളാരം കണ്ണുകള്‍ ശരീര വടിവൊത്ത മേനി എന്നെ അവളിലേക്ക് ആകര്ഷി ച്ചു ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി ഇടക്കിടക്കുള്ള എന്റെ നോട്ടം അവളും എന്നെ നോക്കുന്നുണ്ടെന്നു എനിക്ക് മനസിലായി
ഒരു ദിവസം എന്റെ് ക്ലാസില്‍ ഹിന്ദി പഠിക്കുന്ന പിരിയഡ് ആയിരുന്നു എല്ലാവരുടെ കയ്യയിലും ബുക്കുണ്ട് എന്റെ് കയ്യില്‍ ഇല്ലാ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു കാരണം..... ബുക്കില്ലാത്തത് കാരണം ടീച്ചര്‍ എന്നെ പുറത്താക്കി ഞാന്‍ പുറത്തുപോയി അടുത്ത ക്ലാസ്സിന്റെി പുറത്തുള്ള തൂണില്‍ ചാരി ജനവാതില്‍ കൂടി അകത്തേക്ക് നോക്കുന്ന സമയം അവള്‍ അതിനടുത്ത്‌ ഇരിക്കുന്നത് കണ്ടു എന്നെ കണ്ട അവള്‍ എന്നോട് കൈ കൊണ്ട് ആംഗ്യ ഭാഷയില്‍ ചോദിച്ചു എന്തെ എന്ന് ?അവിടെയും ക്ലാസ്സ്‌ നടെക്കുന്ന കാരണം ഞാന്‍ പെന്നെടുത്തു എന്റെ് കയ്യില്‍ എഴുതി അവള്ക്കു കട്ടി കൊടുത്തു ഒരു സെക്കന്റ് കൊണ്ട് അവള്‍ അവളുടെ ബുക്ക് പുറത്തേക്കു എറിഞ്ഞു തന്നു ഞാന്‍ അതുമായി ക്ലാസ്സില്‍ കയറി പിന്നെ എന്റെ മനസ്സില്‍ അവള്ക്കു എന്നെ ഇഷ്ട്ടമാനെന്നു മനസിലായി
ഞാന്‍ പിന്നെ ക്ലാസ്സില്‍ ആയിരുന്നില്ല ശ്രദ്ധ ... അവിടെ ഇരുന്നു ഞാന്‍ അവള്ക്കു മനോഹരമായ ഒരു പ്രണയ കാവ്യം എഴുതി അവളുടെ ബുക്കില്‍ വച്ച് തിരിച്ചു കൊടുത്തു അന്ന് സ്കൂള്‍ വിട്ടു പോകുന്നത് വരെ അവളെ ഒരു മറുപടിയും കിട്ടിയില്ലാ നിരാശനായി ഞാന്‍ പോയി
അടുത്ത ദിവസം ഞാന്‍ സ്കൂളില്‍ വന്നപ്പോള്‍ തെറ്റില്ലാത്ത മുന്ന് നാല് ആളുകള്‍ എന്നെ കാത്തു നിന്നിരുന്നു ഞാന്‍ എത്തിയ ഉടെനെ അവര്‍ എന്നോട് പേര് ചോദിച്ചു ഞാന്‍ എന്റെി പേരുപറഞ്ഞ ഓര്‍മയുള്ളൂ പിന്നെ അവര്‍ തുക്കിയെടുത്തു നിലം തൊടാത്ത അടിയായിരുന്നു അതുവരെ ഞാന്‍ നടന്ന ആ നിലതോന്നു ഇറെങ്ങാന്‍ ഞാന്‍ കൊതിച്ച സമയം എന്റെ ബോധം ഒന്ന് പോയെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച സമയമായിരുന്നു അത് എന്നെ അടിച്ചു പഞ്ചര്‍ ആക്കി അവര്‍ സ്ഥലം വിട്ടു ഈ സമയം അവള്‍ ഡെസ്കില്‍ തലയും താഴ്ത്തി കരയുന്നുണ്ടായിരുന്നു....
പിറ്റേ ദിവസം ഞാന്‍ സ്കൂളിലേക്ക് വരികയായിരുന്നു എന്നും എന്നെ കാത്തു നില്‍ക്കുന്ന അവളെ ഞാന്‍ അന്ന് കണ്ടില്ലാ ഞാന്‍ വരാന്തയിലൂടെ നടന്നു വരുന്ന സമയം ലൈബ്രറിയുടെ അടുത്തെത്തിയപ്പോള്‍ വെളുത്ത ഒരു കയ്യ് എന്നെ അകത്തേക്ക് വലിച്ചു ഞാന്‍ അകത്തു കടെന്നപ്പോള്‍ അവള്‍ ആയിരുന്നു അതിനുള്ളില്‍ എന്റെ മുന്നില്‍ വിഷമിച്ചു നിന്ന അവള്‍ തലേ ദിവസം എനിക്ക് കിട്ടിയ അടിയുടെ പാടുകളില്‍ തലോടി എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു...
അതിനു ശേഷം അവളുടെ കയ്യിലെ ബാഗില്‍ നിന്നും ഒരു പുതിയ ഹിന്ദി ബുക്ക്‌ എടുത്തു എനിക്ക് തന്നു ഞാന്‍ ആ ബുക്കും കൊണ്ട് എന്റെ ക്ലാസ്സില്‍ പോയി മറിച്ചു നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി നല്ല ഒരു പ്രണയ ലേഖനം എനിക്കായി അവള്‍ അതില്‍ വെച്ചിരുന്നു അവളുടെ മനസ് ഞാന്‍ അതിലനിന്നും വായിച്ചെടുത്തു പിന്നെ ഞങള്‍ ഒരിക്കലും പിരിയാത്ത പോലുള്ള ഒരു പ്രേമാനുഭുദിയിലായിരുന്നു എന്നും എന്നെ കാത്തു നില്‍ക്കുന്ന അവളെ വീടുവരെ കൊണ്ടാക്കുന്ന ഞാന്‍ അങനെ ദിവസങ്ങള്‍ കടെന്നു പോയി നല്ല ഒരു പ്രണയത്തിന്റെ യാത്രയായിരുന്നു അത്...
ഒരു ദിവസം ഞാന്‍ സ്കുള്‍ വിട്ടു അവളുടെ കൂടെ പോകുന്ന സമയം പെട്ടെന്ന് ഒരു മഴവന്നു നങ്ങള്‍ അടുത്ത് പൊളിഞ്ഞു കിടക്കുന്ന ഒരു പുരയുടെ കോലായിലേക്ക് ഓടി കയറി ഞാനും അവളും മഴയില്‍ നന്നായി നനഞു കുളിച്ചിരുന്നു ന്നനഞ്ഞ അവളെ അപ്പോള്‍ കാണാന്‍ സൌന്ദര്യം വര്‍ദ്ധിച്ചതായി എനിക്ക് തോന്നി എന്തിനോ ദാഹിക്കുന്ന പോലെ ഞാന്‍ അവളുടെ മുഖത്തും അവള്‍ എന്റെി മുഖത്തും നോക്കുന്നുണ്ടായിരുന്നു അതിനിടെ അവള്‍ അവളുടെ വെളുത്തുരുണ്ട കയ്യ് കൊണ്ട് ആ ഗ്രില്ലിന്റെ കമ്പിയില്‍ പിടിച്ചു അപ്പോള്‍ ഞാനും അതില്‍ പിടിച്ചു മെല്ലെ അവളുടെ കയ്യ് സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് എന്റെ അയല്‍വാസികളായ ഒരു കമ്പനിയില്‍ അഡ്മിന്‍ ജോലി ചെയ്യുന്ന പ്രകാശ്‌ ഏട്ടനും അയാളുടെ പെങ്ങള്‍ ലക്ഷ്മിയും എവിടെന്നോ വരുന്ന വഴി മഴ കാരണം അവരും പെട്ടെന്ന് ഓടി വന്നു അവിടെ കയറി അവരെ കണ്ട ഞാന്‍ പേടിച്ചു അവളെ സ്പര്‍ശിക്കാന്‍ വെച്ച കൈ വലിച്ചു ഒരു നിരപരാധിയെ പോലെ മാറി നിന്നു ..നേരെത്തെ എന്നെ അറിയുന്ന ലക്ഷ്മിചെച്ചി ന്നനഞ്ഞു നില്‍ക്കുന്ന ഞങളെ നോക്കി എന്റെ മുഖത്ത് നോക്കി എന്തോ അര്‍ഥം വെച്ച ഒരു ചിരി ചിരിച്ചത് കാണാമായിരുന്നു ...
ആര്‍ത്തു പെയ്ത ആ മഴയുടെ പ്രണയം ഞങള്‍ ആസ്വദിച്ചു പിന്നിട് പിരിഞ്ഞു പോയി പിറ്റേ ദിവസം അവള്‍ സ്കുളില്‍ വന്നില്ലാ അന്നാണ് ഞാന്‍ അവളെ പ്രണയിക്കുനതിന്റെ ഭ്രാന്ത് എനിക്ക് മനസിലയെത് അന്ന് വൈകീട്ട് ആരോ പറഞ്ഞു സ്കൂളിനു അടുത്തുള്ള റയില്‍വേ ട്രാക്കില്‍ ഒരു കുട്ടി വണ്ടിയില്‍ പെട്ട് മരിച്ചിട്ടുണ്ടെന്ന് ഞാനും ഓടി എന്റെ് മനസ്സില്‍ അവള്‍ ആകരുതേ എന്ന് ഞാന്‍ മനസുകൊണ്ട് പ്രാര്തിക്കുന്നുണ്ടായിരുന്നു .. ഞാന്‍ ആ ശരീരതിനടുത്തു ചെന്ന് നോക്കി മുഖം വികൃതമായിരുന്നു .. അതുകൊണ്ട് മനസിലയില്ലാ അവളുടെ വലതു കയ്യ് ഞാന്‍ മലെര്ത്തി നോക്കി കയ്യില്‍ മറുകിന്റെ പാട് ഇല്ല... അവളുടെ വലത്തേ കയ്യില്‍ ചുവന്ന മറുക് ഉണ്ടായിരുന്നു എനിക്ക് ആശ്വാസമായി ഞാന്‍ തിരിച്ചു പോന്നു
പിന്നിടുള്ള ദിവസങ്ങളില്‍ സ്കൂളില്‍ ഞാന്‍ അവളെ കണ്ടില്ലാ ഇന്നും ഞാന്‍ അവളെ തിരയുന്നു ഓരോ ആള്കൂട്ടത്തിലും വിത്യസ്ത സൈറ്റുകളിലും.... നമ്മുടെ കൂട്ടം രണ്ടു ലക്ഷത്തില്‍ ആളുകള്‍ കൂടുമ്പോഴും അട്മിനെക്കാള്‍ ഞാന്‍ സന്തോഷിക്കുന്നു ഞാന്‍ ഒരുക്കി വെച്ച പ്രണയം കൊടുക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ കൂട്ടതിലുടെ കഴിയും എന്നാ വിശ്വാസത്തോടെ...........
ഇനി ഇത് വായിച്ചു ആരും പെണ്ണിന്റെ ഫെക്‌ ഐടി ഉണ്ടാക്കി എന്നെ പറ്റിക്കാം എന്നുകരുതെണ്ടാ അവള്‍ തന്ന ആ പ്രണയലേഖനം ഇന്നും എന്റെ് കയ്യിലുണ്ട് അവളുടെ കയ്യക്ഷരം എന്റെ മനസിലും.....
സ സ്നേഹം റഹിം കുന്നത്ത്;;;;;;;;;;;;

പ്രാര്‍ത്ഥനാനിര്‍ഭരമീപ്രണയം..!!

വരൂ..നമുക്ക് ആ റോഡ്‌ മുറിച്ചുകടന്നു അപ്പുറം കാണുന്ന കാറ്റാടി മരത്തിനിടയിലുടെ നടന്നാല്‍ പ്രകൃതി അനുഗ്രഹിച്ച, ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിക്കുന്ന, തീരങ്ങളില്‍
നുരയിട്ട് അലതല്ലിത്തിമര്‍ക്കുന്ന
മനോഹരമായകടല് ‍കാണാം. ആ കടല്‍ പരപ്പിലുടെ ഈ സായം സന്ധ്യയുടെ സൌന്ദര്യം
അസ്വദിച്ചു കൊണ്ട് നടക്കാം. ഒപ്പം മനോഹരമായ എന്‍റെ പ്രണയ കഥ കേള്‍ക്കാം..
കേള്‍ക്കണോ..? വേണമെങ്ങില്‍ എന്നോടൊപ്പം കൂടിക്കോ.. കുറച്ചു സമയം മനസ്സിലെ
സംഘര്‍ഷത്തിന് അയവ് വരുത്തുന്നതാകും ഈ നടപ്പ്..ഒരു നല്ല കേള്‍വിക്കാരനാകണം
സുഹൃത്ത്..!!
എന്‍റെ ജീവിതത്തിലെ ഒരു നല്ല കൂട്ടുകാരനായിരുന്നു അവന്‍. കുടുംബ ബന്ധത്തെക്കാള്‍ ഒരു കൂട്ടുകാരനു നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. പരിമിതികളില്ലാത്ത ജീവിത
ബന്ധം ആണല്ലോ അത്. നല്ല
കൂട്ടുകാര്‍ എന്നും നമ്മുടെ സമ്പത്ത്‌ ആണല്ലോ ....
അന്ന് ഒരുനാള്‍ അവന്‍ എന്നോട് പറഞ്ഞു എന്‍റെ‌ പെങ്ങളുകുട്ടീടെ ഒരു ഫോട്ടോ എടുക്കണം. നീ ക്യാമറയും കൊണ്ട് നാളെ വീട്ടിലേയ്ക്ക് വാ. പിറ്റേന്ന് ക്യാമറയും കൊണ്ട് അവന്‍റെ
വീട്ടിലേക്ക്
പോയി. ആ യാത്ര ഒരു ജിവിതം മാറ്റിമറിക്കുമെന്നു എനിക്കറിയില്ലായിരുന്നു.
ഞാന്‍ ക്യാമറ കൊണ്ട് നില്ക്കുമ്പോള്‍ അതാ അവള്‍ വരുന്നു. പതിനെട്ടിന്‍റെ
നിറവില്‍ പ്രായത്തേക്കാള്‍ തുടിപ്പുള്ള അവളുടെ ശരീരവും വെളുത്ത നിറവും
ഉണ്ടക്കണ്ണുകളും എന്തോ എന്‍റെ മനസ്സില്‍ വളരെ ആഴ്ന്നിറങ്ങി ആ

സൌന്ദര്യം എന്‍റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. മനസ്സില്‍ എന്തോ
കൂടുകൂട്ടുന്നത് പോലെ തോന്നിയിരുന്നു. ഫോട്ടോയുമെടുത്ത് മടങ്ങുമ്പോഴും
മനസ്സിന്‍റെ ഫ്രെയിമില്‍ അവള്‍ മാത്രമായിക്കഴിഞ്ഞു.
എന്ത് ചെയ്യണം എന്നെനിക്കറിയില്ല പക്ഷെ ഒന്നെനിക്കറിയാം എനിക്കവളെ ഇഷ്ടമായി
എന്ന്. മനസ്സില്‍ തോന്നിയ ഇഷ്ടം അവളോട് പറയാന്‍ പറ്റാതെ ഞാന്‍ ദിവസങ്ങള്‍
വിരഹാര്‍ദ്രമായി തള്ളി നീക്കി. അവള്‍ സ്കൂളില്‍

പോകുമ്പോളും വരുമ്പോളും വഴിയില്‍ മാറിനിന്നു. വെറുതെ ഒന്ന് കാണാന്‍ മാത്രം,
അതും ദൂരെ നിന്ന്. ഞാനറിയാതെ, യാന്ത്രികമായി അവളെ കാണാന്‍ കൊതിച്ച
മനസ്സിനെ എത്ര പണിപ്പെട്ടിട്ടും കഴിയുന്നില്ല. കൂട്ടുകാരികളോട് സംസാരിച്ചു
വരുന്ന അവളുടെ തലയിലെ തട്ടം, ചെറു കാറ്റില്‍ ഇടക്കിടക്ക് തെന്നി വീഴുന്നത്
വലതു കയ്യ് കൊണ്ട് അസ്വസ്ഥയോടെ വലിച്ചിടുന്നത് കണാമായിരുന്നു. എന്‍റെ
മുന്നിലൂടെ നടന്നകലുന്ന അവള്‍ ഇടയ്ക്കിടയ്ക്ക് എന്നെ തിരിഞ്ഞു നോക്കിയത്
എനിക്ക് വല്ലാത്ത ആശ്വാസമായിരുന്നു..ഒപ്പം പ്രതീക്ഷകളും. അവള്‍
കരിമഴിയെഴുതിയ നീണ്ട കണ്ണുകളാല്‍ നിറപുഞ്ഞിരി സമ്മാനിച്ച് നടന്നകലുന്നത്
നോക്കി നില്‍ക്കാന്‍ മാത്രം ഞാന്‍ കാത്തു നിന്നു. മുന്നില്‍ കാണുമ്പോള്‍
പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട് എനിക്കായി മാറ്റിവച്ച പ്രണയമാണോ ആ
കണ്ണുകളില്‍ വിരിയുന്ന ചിരിയുടെ തിളക്കം ?
ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ. ആരോടെങ്കിലും എല്ലാം പറയണം. അവളോട്
സംസാരിയ്ക്കാന്‍...തുറന്ന് പറയാന്‍ എനിക്ക് ആവില്ല. എന്തായാലും എന്‍റെ
മനസ്സിന്‍റെ വിങ്ങല്‍ കൂട്ടുകാരനെ അറിയിക്കാന്‍

തീരുമാനിച്ചു. സര്‍വ്വ ശക്തിയും സംഭരിച്ച് ഞാന്‍ പറഞ്ഞു.
“നിന്‍റെ പെങ്ങളെ മകളെ എനിക്ക് ഇഷ്ടമാണ്“
ഇത്രയും പറഞ്ഞൊപ്പിച്ചു. പിന്നീട് പറയാനുള്ളത് തൊണ്ടയില്‍ തടഞ്ഞു. ഷോക്കേറ്റതു മാതിരി അവന്‍ എന്നെ തറപ്പിച്ചു നോക്കി
“നീ എന്‍റെ നല്ല കൂട്ടുകാരനല്ലേ...ഞാന്‍ എന്നെപ്പോലയാ നിന്നെയും കരുതിയെ..”
ഇപ്പൊ സംസാരിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും. തൊണ്ടയില്‍ വിഴുങ്ങിയ വാക്കുകള്‍ തിരിച്ചെടുത്തു.
“അതേ....ഞാനിഷ്ടപ്പെട്ടുപോയി.. അവളില്ലാതെ
ജീവിക്കാനാവില്ല..എനിക്ക് വിവാഹം കഴിച്ച് തരണം”

ഉഗ്വേദഭരിതമായ കണ്ണുകളോടെയും,, നെഞ്ചിടിപ്പോടെയും ഞാന്‍ അവന്‍റെ ഉത്തരത്തിനായി കാത്തു. ആലോചനയില്‍ മുഴുകി നിന്നതല്ലാതെ അവന്‍ ഒന്നും പറഞ്ഞില്ല.
“ നീ എന്തെങ്കിലും ഒന്ന് പറയ്, ഒന്നും ഒളിച്ചു വെയ്ക്കാതെ
ഞാന്‍ എന്‍റെ മനസ്സാണ് നിനക്ക് മുന്നില്‍ തുറന്നത്, . തെറ്റായെങ്കില്‍ ഈ
കൂട്ടുകാരനോട് ക്ഷമിക്കൂ...”

“റഹീമേ..നമുക്ക് ആലോചിക്കാം, പക്ഷേ അവളുടെ ഇഷ്ടവും കൂടെ ചോദിക്കണമല്ലോ. പക്ഷേ നീ ഒരിക്കലും അവളോട് ഇതേക്കുറിച്ച് സംസാരിക്കരുത്.”
എനിക്ക് ആശ്വാസമായി. അവള്‍ ഇഷ്ടമാണെന്ന് പറയും. പിന്നെ ഞാനെന്തിന്
പേടിക്കണം. ഇഷ്ടമല്ലെങ്കില്‍ എന്തിന് അവള്‍ എന്നെ നോക്കി എന്നും ചിരിക്കണം.
ആ കണ്ണുകള്‍ എന്‍റെ നേര്‍ക്ക് നീളണം..?? അതെ അവള്‍ക്ക് എന്നെ

വളരെ ഇഷ്ടമാണ്.
എന്‍റെ ഉപ്പയും ഉമ്മയും എനിക്ക് കൂട്ടുകാരെപ്പോലെയാണ്. എല്ലാം ഞാന്‍ അവരോട്
ഒരു ചമ്മലോടെ തുറന്ന് പറഞ്ഞു. ആദ്യം എല്ലാ കുടുംബത്തിലും ഉള്ളതുപോലെ
എതിര്‍പ്പുണ്ടായെങ്കിലും പിന്നീട് അവര്‍

പച്ചക്കൊടി കാട്ടി. അന്നെനിക്ക് മനസ്സിലായി എന്‍റെ ഉപ്പയും ഉമ്മയും എന്നെ
എത്രമാത്രം സ്നേഹിക്കുന്നുവെന്ന്.
പിന്നീട് എനിക്ക് പ്രണയാതുരമായ ദിനങ്ങള്‍ തള്ളി നീക്കാന് വിഷമമായി.
കൂട്ടുകാരന് കൊടുത്ത വാക്ക് പാലിക്കാനായി ഞാന്‍ ശ്രദ്ധിച്ചിരുന്നു
ഒരിക്കല്‍പ്പോലും ഞാന്‍ അവളെ കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല.
കൂട്ടുകാരന്‍ മറുപടിയൊന്നും തന്നില്ല. എങ്കിലും അവനോട് ഞാന്‍ പറഞ്ഞു. എന്‍റെ ഉപ്പയും ഉമ്മയും എല്ലാം സമ്മതിച്ചു. ഇനി നിങ്ങടെ ഭാഗത്ത് നിന്നുള്ള
തീരുമാനം മാത്രം മതി.
“ഇല്ലെടാ..എനിക്കെതിര്‍പ്പൊന്നും ഇല്ല..എന്നാല്‍ ഒന്നും
കൂടെ ആലോചിക്കാന്‍ സമയം വേണം, എന്‍റെ പെങ്ങളുടെ കുട്ടിയുടെ ഭാവിയുടെ
കാര്യമല്ലേ..”

അങ്ങനെ നല്ല ഒരു പ്രണയം വിരിയാന്‍ വെമ്പല്‍ കൊണ്ട് നില്ക്കുന്ന സമയം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വില്ലന്‍ കടന്നു വന്നു. ഒരു മനുഷ്യരൂപമില്ലാത്ത വില്ലന്‍....!!
ഞങ്ങളുടെ കുടുംബം സാമ്പത്തികമായി വളരെ പിന്നിലായിരുന്നു. ക്ഷയിച്ചുപ്പോയ
തറവാട്, അത്മാഭിമാനം ഒന്നിന് മുന്നിലും പണയം വെക്കാത്ത ഒരു സാധാരണ കുടുംബം.
ഒപ്പം ക്ലീന്‍ ഇമേജുമായി ഞാനും. അതെല്ലാം എതിര്‍പ്പുകളെ

അതിജീവിക്കാന്‍ പോകുന്നവയായിരുന്നില്ല.
വലിയ തറവാട്ടുകരും സാമ്പത്തികമായി എന്നെക്കാള്‍ ഒരു പാട് മുകളിലും
മലേഷ്യന്‍ സെറ്റില്‍ഡും ആയിരുന്നു അവരുടെ കുടുംബം. ഈ ബന്ധത്തെ ശക്തമായി
മറ്റ് കുടുമ്പാംഗങ്ങള്‍ എതിര്‍ത്തു. എന്ത് ചെയ്യും ? എന്‍റെ

സമയദോഷം എന്ന് പറയട്ടെ വീട്ടിലും നാട്ടിലും ദിവസങ്ങള്‍ കഴിയും തോറും
എതിര്‍പ്പുകള്‍ കൂടി വന്നു. അവളുടെ കുടുംബം, ഇക്കാര്യത്തില്‍ ഒരു
പ്രതിസന്ധിയുടെ വക്കത്തെത്തി. എന്ത് ചെയ്യണം എന്നറിയാത്ത അവരുടെ ഇടയില്‍
ഒരു തീരുമാനം വന്നു ഈ കാര്യം ഉപേഷിക്കാമെന്ന്..!
അങ്ങനെ എന്‍റെ കുട്ടുകാരന്‍ ആ വിവരവുമായ്‌ വന്നു. അവന്‍ പറഞ്ഞു,
കാര്യങ്ങള്‍ കൈ വിട്ടുപോയി, ഇനി എന്തു ചെയ്യണമെന്നു അറിയില്ലാ എന്ന്. ഇതു
കേട്ട ഞാന്‍ എന്‍റെ രണ്ടു കൈയ്യും കൊണ്ട് മുഖം പൊത്തി

ഇരുന്നുപോയി. അത് വരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന മനോഹരമായ ആ പ്രണയത്തെ
ഏറ്റവും കുടുതല്‍ വെറുത്ത സമയമായിരുന്നു അത്. അകമേ കരഞ്ഞുകൊണ്ട് പിന്നെ
ഞാന്‍ ആലോചിച്ചു ഈ പവപ്പെട്ടവനെ ഇനി ആരു സഹായിക്കാന്‍..? നിസ്സഹായനായി
ഇരിക്കുന്ന എന്നെ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു ഇന്ന് നിര്‍ണ്ണായക രാത്രിയാണ്
ഇന്ന് രാത്രി അവസാന തീരുമാനം ആണ് എന്ന്..!!
ആരും ഇല്ലാത്തവന് ദൈവം തുണ എന്‍റെ മനസ്സില്‍ ആ ചിന്ത ഓടിയെത്തി ഞാന്‍
എന്‍റെ പ്രണയത്തെ ദൈവത്തിന്‍റെ കരങ്ങളിലേക്കിട്ടു. ഞാന്‍ പ്രതീക്ഷ
കൈവിട്ടില്ല. എന്‍റെ പ്രണയത്തിന്‍റെ പൂര്‍ത്തികരണത്തിനായ്,

എനിക്ക് ഈ മണ്ണില്‍ പിറക്കാനും അവളെ കണ്ട് മുട്ടാനും അവസരം തന്ന
സര്‍വ്വശക്തനായ ദൈവത്തിന് മുന്നില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിച്ചു.
എന്‍റെ ഭാവിജീവിത്തില്‍ ഒരിണയെത്തരുമെങ്കില്‍ അവളെത്തന്നെ എനിക്ക്
തരണമേയെന്ന് പ്രാര്‍ത്ഥനകളില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്‍റെ
ഹൃദയത്തില്‍ അമൂര്‍ത്തമായ ഒരു സ്നേഹപ്രകാശം നിറച്ചുതന്നെ ദൈവത്തിന് എന്നും
സ്തുതി പറഞ്ഞുകൊണ്ടിരുന്നു.
എന്‍റെ വിശ്വാസത്തിന്‍റെ ദൃഢതകൊണ്ടാവാം അന്ന് രാത്രി കുടുംബാംഗങ്ങളോട് അവള്‍ പറഞ്ഞത്, വിവാഹം കഴിക്കുന്നെങ്കില്‍ അവനെ മാത്രം ആയിരിയ്ക്കും ,അല്ലാതെ മറ്റൊരാളെ എനിക്ക്
വേണ്ടാ എന്ന്..!! അവളുടെ
സന്തോഷമാണല്ലോ അവളുടെ കുടുംബത്തിന്‍റെയും സന്തോഷം. അവള്‍ കരഞ്ഞുകാണാന്‍
കഴിയാതെ നിസ്സഹായരായി അവസാനം അവര്‍ അനുകൂല തീരുമാനം കൈക്കൊണ്ടു.
ആങ്ങനെ ദൈവത്തിന്‍റെ കയ്യില്‍ വന്നു വീണ ആ മനോഹര പ്രണയത്തെ എല്ലാ
അര്ത്ഥത്തിലും അവന്‍ സഹായിച്ചു. സര്‍വ്വശക്തനായ അവന്‍റെ കയ്യിലിരുന്നു ആ
മനോഹര പ്രണയം ഒരു റോസാപ്പൂവിന്‍റെ പരിമളം വിശി

വിരിയുന്നതിന്‍റെ അനുഭൂതി ഞാന്‍ അറിഞ്ഞു. ദൈവത്തെ മുഖാമുഖം കണ്ട
സമയമായിരുന്നു അത്. ഒരു ഭാരവും, ഒരു സങ്കടവും നാം ഏറ്റെടുക്കെണ്ടാ എല്ലാം
അവനില്‍ അര്‍പ്പിക്കുക. നമുക്ക് പരിധികളുണ്ട്, എന്നാല്‍ അതിരുകളില്ലാത്ത
സര്‍വ്വശക്തനായ ദൈവം എത്ര പരിശുദ്ധന്‍..!
അവള്‍ ഇന്നും എന്നോടൊപ്പമുണ്ട്. നല്ല പ്രണയിനിയായി, ഭാര്യയായി, ഒരു നല്ല കുടുംബിനിയായി. പക്ഷെ എന്‍റെ പ്രണയം മുഴുവനായ് ഇന്നും ഞാന്‍ അവള്‍ക്ക് കൊടുത്തിട്ടില്ലാ
എന്നില്‍ നിന്നും ബലമായി അവള്‍ ഇന്നും
അത് പിടിച്ചു വാങ്ങുന്നതിനിടക്ക് പലപ്പോളും സംശയ ദൃഷ്ടിയോടെ അവള്‍ എന്നെ
നോക്കാറുണ്ട്,അവളെ ഞാന്‍ പ്രണയിക്കുന്നില്ലേ എന്ന്..!!
ഇന്ന് പ്രവാസ ജീവിതത്തിനിടക്ക് വരുന്ന അവളുടെ കോളുകളാണ് എന്‍റെ മനസ്സിനെ, ഈ
ചുട്ടുപൊള്ളുന്ന മരുഭൂമിയിലും തണുപ്പിക്കുത്, എന്നെ വിരഹത്തീയില്‍ നിന്ന്
എടുത്തുമാറ്റി സ്നേഹത്തിന്‍റെ ശീതളഛായയിലേക്ക്

അല്പനേരം ഇരുത്തുന്നത്. അപ്പോളൊക്കെ ഞാന്‍ ആലോചിക്കാറുണ്ട് അന്ന് എന്‍റെ
പ്രണയം പൂര്‍ണ്ണതിലെത്തിച്ച ആലംബഹീനരായവര്‍ക്ക് തുണയായ സര്‍വ്വശക്തനായ
ദൈവത്തെക്കുറിച്ച്. എത്ര പ്രകീര്‍ത്തിച്ചാലും അതൊക്കെ കുറഞ്ഞ് പോകും...!!
ഇത്ര മനോഹരമായ കുടുംബ ജീവിതം എനിക്ക് നല്‍കിയ എന്‍റെ
പ്രിയസഖി സൌദാബീവിക്കായ്‌ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു, എല്ലാറ്റിനുമുപരി ഈ
ജീവിതം എനിക്ക് നല്‍കിയ കാരുണ്യവാനായ സര്‍വ്വശക്തനും..!!


റഹിം
കുന്നത്ത്,കുറ്റിപ്പുറം


അച്ചൂ വിരിയിച്ച സൌഹൃതപൂക്കള്..‍!!

കിഴക്കുദിച്ച സൂര്യന്‍റെ വെയില്‍ ചുമരില്‍ തട്ടി നേരെ എന്റെ കണ്ണിലാണ് പതിച്ചത് ആ വെളിച്ചത്തില്‍ ഞാന്‍ ഉണര്‍ന്നു ...
എഴുനേറ്റ് സൂര്യനെ നോക്കിയപ്പോള്‍ കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍ എന്നെ നോക്കി ചിരിക്കുന്നത് പോലെ എനിക്ക് തോന്നി ..പക്ഷെ എനിക്ക് ചിരിയൊന്നും വന്നില്ലാ കാരണം ഇന്ന് വെള്ളിയോ ഞായറോ ആയിരുന്നില്ലാ സ്കൂള്‍ ഉള്ള ദിവസം എഴുനേല്‍ക്കാന്‍ മടിയായിരുന്നു എനിക്ക് ഒരു വിധത്തില്‍ എഴുനേറ്റിരുന്നു പിന്നെ കുളിക്കണമല്ലോ വലിയ മടി ആദ്യത്തെ കപ്പ് തണുത്ത വെള്ളം തലയില്‍ വിഴുവോളം വലിയ പണിയാ പിന്നെ കുഴപ്പം ഇല്ലാ അങ്ങനെ കുളി കഴിഞ്ഞു ഞാന്‍ സ്കൂളിലേക്ക് പോകാന്‍ തയ്യാറായി കൂട്ടുകരുമോന്നിച്ചു നടന്നു .......
പോകുന്ന വഴി ആ ആളൊഴിഞ്ഞ വീട്ടില്‍ ആന്ന് ഒരു പിക്കപ്പ് വന്നു നില്‍ക്കുന്നു ഞാന്‍ നോക്കിയപ്പോള്‍ പുതിയ താമസക്കാര്‍ വന്നിരിക്കുന്നു വെറുതെ ഒന്ന് നോക്കി ഞാന്‍ സ്ഥലം വിട്ടു .....
പിറ്റേ ദിവസം ഞാന്‍ അത് വഴി വരും ബോള്‍ ആ വീടിന്‍റെ ഗയിറ്റ് തുറന്നു ഒരു കുട്ടി ഒബത് വയസിന്റെ നിറവില്‍ വിരിയാന്‍വെമ്ഭി നില്‍ക്കുന്ന ഒരു പുഷ്പത്തെ പോലെ എനിക്ക് തോന്നി ആ കുട്ടിയെ കണ്ടപ്പോള്‍ പക്ഷെ ഒറ്റപെട്ടാണ് അവള്‍ നടന്നിരുന്നത് അത് എന്നില്‍ കൌതുകം വളര്‍ത്തി ഒപ്പം ആശങ്കയും ഞാന്‍ വിട്ടില്ലാ .........
ഒന്ന് പരിജയപെടനം ഞാന്‍ മെല്ലെ അവളോട്‌ അടുക്കാന്‍ സ്രെമിച്ചു ഒരു ദിവസം ഞാന്‍ അവളുമായി സംസാരിക്കാന്‍ വേണ്ടി നേരത്തെ അവളുടെ വീടിനു മുന്നില്‍ കാത്തിരുന്ന് അവള്‍ പുറത്ത് വന്നതും ഞാന്‍അവളുടെ അടുത്ത് ചെന്നു പറഞ്ഞു പോകാം .........
അവള്‍ ഒന്നും മിണ്ടിയില്ലാ അപ്പോള്‍ ഞാന്‍ ചോദിച്ചു പേരെന്താ പറഞ്ഞെ അവള്‍ പറഞ്ഞു ഞാന്‍ പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു എന്തായാലും മിണ്ടിയല്ലോ ......
പിന്നെ അവള്‍ സംസാരിക്കാന്‍ തുടങ്ങി കണ്ണുര്‍ സ്ഥലം പേര് അച്ചു അച്ഛന് സ്ഥലം മാറ്റം കാരണം ഇവിടെ എത്തി നാളെ എവിടെ എന്നറിയില്ല സര്‍ക്കാര്‍ ജോലിക്കാരുടെ കുട്ടികളുടെ സ്ഥിതി ഇതാ
ഒരിടത്തും കുട്ടുകരില്ലാ ഒറ്റപ്പെടലുകള്‍ക്കിടയിലെ ജീവിതം ഇടക്ക്എനിക്ക് മടുപ്പ് തോന്നുന്നു......
ആ കൊച്ചു മനസിലെ തീ നാളം ചെറുതായി കത്തി ജോലിക്കുന്നത് ഞാന്‍ കണ്ടു ഞാന്‍ അവളെ സമാധാനിപ്പിച്ചു ...
പിന്നിട് ഞങ്ങള്‍ നല്ല കുട്ടുകരായി ഞാന്‍ രാവിലെ വരുമ്പോള്‍ നില മിഡിയും വെള്ളടോപ്പും ഇട്ടു ബുക്കും ചോറ്റും പത്രവും മാറോടണച്ചു എന്നെ കാത്തു നില്‍ക്കുന്ന അച്ചു .....
എന്നും ഒരു പാട് കുസ്ര്തിതരങ്ങള്‍ പറയുകയും കാണിക്കുകയും ചെയ്യുന്ന എന്‍റെ അച്ചു അവളുടെ സംസാരം കേള്‍ക്കാന്‍ എന്ത് രസകരം നല്ല ഒരു സുഹിര്‍ത്തു ബന്ധമായിരുന്നു അതിലുടെ വിരിഞ്ഞത് കാലം ആരെയും കത്ത് നില്‍ക്കില്ല ഒരു ദിവസം ഞാന്‍ വരുമ്പോള്‍ മതിലിനോട് ചാരി നിന്ന് കരയുന്നതാണ് ഞാന്കണ്ടത് അടുത്ത് ചെന്ന ഞാന്‍ അവളെ തിരിച്ചു നിര്‍ത്തി മല്ലേ ഞാന്‍ അവളുടെ മുഖം പിടിച്ചു എന്‍റെ മുകതോട് മുഖം നോക്കി അപ്പോള്‍ കരഞ്ഞു അവളുടെ ചെന്‍ കവിള്‍ ഒന്ന്
കുടി ചുകന്നിരുന്നു .........
ഞാന്‍ കാര്യം തിരക്കി അവള്‍ പറഞ്ഞു നാളെ ഞങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചു പോകും എന്ന് ഞാന്‍ ആകെ ഷോക്കായി നഷ്ട്ടപ്പെടലിന്റെ വേദന ആദ്യമായി ഞാന്‍ അറിഞ്ഞ സമയ മായിരുന്നു അത് പിന്നിട്ട വഴികളിലൊന്നും പിന്നെ ഞാന്‍ അവളെ കണ്ടില്ലാ ആള്‍കൂട്ടത്തില്‍ ഇന്നും ഞാന്‍ അച്ചുവിനെ
തിരയുന്നു .........
ഈ ഇടക്കാന്നു എന്നും കൂട്ടത്തില്‍ മൈ പേജു നോക്കുന്ന ഞാന്‍ കൂട്ടം തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നോക്കാന്‍ സാധിക്കാറില നമ്മുടെ കൂട്ടത്തില്‍ തിരഞ്ഞെടുപ്പ്ച്ചുടില്‍ എല്ലാവരും ഓരോ പാര്‍ട്ടീയില്‍ അവരവരുടെ കക്ഷികളെ വിജയിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സമയം വയ്കിയാണ് ഞാന്‍ എന്‍റെ മൈ പേജു നോക്കിയത് അപ്പോള്‍ എന്നെ മോഹോപ്പിച്ച ഒരു
കമെന്റ്റ്‌ .....നിങ്ങള്‍ എന്താ എന്നോട് സംസരിക്കാത്തത് ......ഞാന്‍ നോക്കിയപ്പോള്‍
അച്ചു സ്ഥലം കണ്ണൂര്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയത് എന്‍റെ കളിക്കുട്ടുകാരി അച്ചു
വായിരുന്നു ഞാന്‍ തിരിച്ചു കമെന്റ്റ്‌ ഇട്ടു എനിക്ക് സംസാരിക്കണം നിങ്ങള്‍ ജി
ടാകില്‍ വരൂ ....എന്നിലുള്ള വിസ്വസമാകാം ആകുട്ടി കുറച്ചു ബലം പിടിച്ചങ്ങിലും വന്നു
ഞാന്‍ അഞ്ചു മിനുട്ട് അവള്‍ക്കു കൊടുത്തു സംസാരിക്കാന്‍ സംസാരിച്ചു ഞങ്ങള്‍
അപ്പോള്‍ അത് എന്‍റെ പഴയ അച്ചു വയിരുന്നില്ലാ എന്നാലും എനിക്ക് എന്‍റെ പഴയ
അച്ചുവിനെ കിട്ടിയത് പോലെ തോന്നി സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ ഞാന്‍ കട്ടാക്കി ......
കാരണം അവള്‍ കല്യാണം കഴിഞ്ഞ കുട്ടിയായിരുന്നു പക്ഷെ അവള്‍ വീണ്ടും വിളിച്ചു അഞ്ചു മിനുട്ട് തരു ഒരു കാര്യം പറയാനുണ്ട് എന്ന് ഞാന്‍ അനുവദിച്ചു അവളുടെ സംസാരം എന്നെ ഞെട്ടിച്ചു ....
നിങ്ങള്‍ ഭയപെടെണ്ടാ എന്‍റെ ഭര്‍ത്താവു ആണ് കൂട്ടത്തിലൂടെ നിങ്ങളെ എനിക്ക് പരിജയപെടുതിയത്
ഒരിറ്റുപോലും സാഹിത്യം തൊട്ടു തീണ്ടിട്ടിയില്ലാത്ത പച്ചയായ നിങ്ങളുടെ കഥകള്‍ കവലയില്‍ നിന്ന് ഒരാളോട് സംസാരിക്കുന്നതു പോലെയാന്നു എന്ന് പറഞ്ഞു എന്നെ എന്‍റെ ഹസ്ബെന്ടു കാണിക്കാറുണ്ട്............
അങ്ങനെയാണ് ഞാന്‍ നിങ്ങളെ ശ്രദ്ധിച്ചത് എന്ന്...
എന്നില്‍ അത്ഭുത പെടുത്തി കൂട്ടം കുടുംബമായി നോക്കി അസ്വധിക്കുന്ന നല്ല ഒരു ദമ്പതികളെ ഞാന്‍ കണ്ടു നെറ്റ് മിസ്സ്‌ യൌസ്‌ ചെയ്യുന്ന ഈ കാലത്ത് കൂട്ടത്തില്‍ അവര്‍ കാണിക്കുന്ന വിശ്വാസം കൂട്ടം കൂട്ടുകാരുടെ മനശുദ്ധി ഒരിക്കല്‍ കുടി വിളിച്ചോദിക്കുന്ന സമയ മായിരുന്നു അത് അവരുടെ ജിവിതം എന്നിലും കൂട്ടത്തിലും ഉള്ള എല്ലാവര്ക്കും ഒരു മാതൃകയായാണു ഞാന്‍ കണ്ടത് .....
കൂട്ടത്തില്‍ നല്ലത് മാത്രം കൊണ്ട് വരാനും നല്ലരുപത്തില്‍ മുന്നോട്ടു കൊണ്ടുപോകാനും എല്ലാവരും ശ്രദ്ധിക്കുക......
ഇങ്ങനെ എത്ര കുടുംബങ്ങള്‍ കൂട്ടം കൂട്ടമായി നോക്കുന്നു ...........
.....റഹിം കുന്നത്ത് കുറ്റിപ്പുറം ...

എന്റെ പ്രാണ സഖിക്കായ് ...!!!

എന്റെ ഒഴിഞ്ഞ സമയങ്ങള്‍ ഞാന്‍ കൂട്ടം പര്‍ക്കിലാന്നു ചിലവഴിക്കാര്‍ അതെനിക്ക്ക് ഒരുപാടു സമാദാനം തരുന്നു ഒപ്പം സന്തോഷവും ...
എടി നിനക്ക് ഓര്‍മ്മയുണ്ടോ അന്ന് ഞാന്‍ പാര്‍കില്‍ ഇരിക്കുന്ന സമയത്ത് പാര്‍കിന്റെ കവാടവും തുറന്നു നീ വന്നതും പര്‍ദ്ദ ധരിച്ച നിന്റെ മുഖം ആ കറുപ്പിനിടയില്‍ നിന്ന് പതിനാലാം രാവില്‍ വട്ടിതിളങ്ങുന്ന ചന്ദ്രനെ പോലെ യാണ് എനിക്ക് തോന്നിയത് .....
ഞാന്‍ ആ പര്‍കിലെ മരങ്ങള്‍ കിടയിലുടെ നിന്നെ കുറെ സമയം നോക്കി നിന്നതും പിന്നിട് ഞാന്‍ മല്ലെ നിയുമായി അടുത്തതും ഓര്‍മ്മയുണ്ടോ ..?
പിന്നെ ഞാന്‍ ആദ്യാമായി നിനക്ക് പ്രണയ ലേഖനം തന്നതും നീ അത് നിന്റെ ഉമ്മാക്ക് കൊണ്ടുപോയി കൊടുത്തതും ഉമ്മ എഴുതി തന്ന മറു പടി നീ എനിക്ക് തന്നതും അറിയുമോ നിനക്ക് അതിലെ വരികള്‍ നിന്നെ മറക്കണമെന്നും ഞാന്‍ പിന്തിരിയണമെന്നും ആയിരുന്നു അതിലെ വരികള്‍ പക്ഷെ ഞാന്‍ എന്ത് ചെയ്യും നിന്നോട് ഞാന്‍ ഇഷ്ട്ടമാണോ എന്ന് അന്ന് ചോദിച്ചപ്പോള്‍ നീ ഓടിപ്പോയി ആ മരത്തിന്റെ ചില്ലയില്‍ പിടിച്ചു തലതാഴ്ത്തി നാണിച്ചു നിന്ന സമയത്ത് ഞാന്‍ അടുത്ത് വന്നു നിന്റെ കൈയ്യ പിടിച്ചു നിന്റെ വിരലുകള്‍ കിടയില്‍ ഞാന്‍ എന്റെ വിരലുകള്‍ കോര്‍ത്ത്‌ മുറുക്കി പിടിച്ചപ്പോള്‍ പുഞ്ചിരി തുകുന്ന നിന്റെ മുഖം ഉയര്‍ത്തി നീ എന്നോട് ചോദിച്ചില്ലേ
നിങ്ങള്ക്ക് എന്നെ ഇഷ്ട്ടമാണോ എന്ന് അപ്പോള്‍ ഞാന്‍ അല്ല എന്ന് പറഞ്ഞ സമയം നീ എന്റെ
കയ്യപിടി വിട്ടു ഓടിയപ്പോള്‍ പാതി വഴി നീ തളര്‍ന്നു വീണപ്പോള്‍ ഞാന്‍ ഓടി വന്നു നിന്നെ വാരിയെടുത്തു എന്റെ മാറോട്‌ അണച്ചതും നിന്റെ പൂ നെറ്റിയില്‍ ചുടുചുംബനം തന്നതും നിനക്ക് ഓര്‍മ്മയുണ്ടോ ........


എനിക്കരിയില്ലായിരുന്നെടി നിനക്ക് വിഷമം വന്നാല്‍ തല വേദനയും തളര്‍ച്ചയും ഉള്ള വ്വിവരം നീ വിഷമിക്കെണ്ടെടി ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ടെടി എന്റെ മുന്നില്‍ നിയാണ് എന്റെ മനസ്സില്‍ നീ യാണ് എന്റെ ചിന്ദകളില്‍ നിയാണ് എന്റെ ഓര്‍മകളില്‍ നിയാണ് എന്റെ മനസ് സംസാരിച്ചു കൊണ്ടിരിക്കുന്നതും നിന്നോടാണ് വിടില്ലെടി നിന്നെ ഞാന്‍ എനിക്ക് സൊന്ത മായി താലോലിക്കാന്‍ സ്നേഹിക്കാന്‍ എന്നും നീ വേണം എനിക്ക് ...
ഞാന്‍ എന്റെ ഒരു കുട്ടുകരിയോടു നിന്നെ കുറിച്ച് പറഞ്ഞെടി അവള്‍ പറഞ്ഞു ഓരോ ആളുകളെ ജീവിതത്തിലും ഓരോ പ്രണയം കാണും അതില്‍ ഒരു തെറ്റുമില്ല ഒരു പ്രണയം മനസിലുള്ളത് വളരെ നല്ലത് പരിപുര്‍ണത അതിനു കൊടുക്കരുത് തെറ്റാലുകള്‍ കിടയില്‍ നോമ്പരങ്ങല്കിടയില്‍ സന്തോഷങ്ങള്‍ കിടയില്‍ ദുഖങള്‍ കിടയില്‍ അത് ജീഎവിച്ചു കൊണ്ടിരിക്കണം അവളുടെ വാക്കുകള്‍ ഞാന്‍ ഇന്ന് ഓര്‍ക്കുന്നെടി .......
ഇന്ന് നിന്റെ മനസെന്തെന്നു എനിക്കറിയില്ല നിന്റെ ചിന്ദകളില്‍ ഞാന്‍ ഉണ്ടോ എന്നും എനികരിയില്ലാ ഞാന്‍ തന്ന പ്രണയം സത്തിയം ഉള്ളതെങ്ങില്‍ നീ എന്നെ മറക്കില്ല പഷേ ഒന്നെനിക്കറിയാം ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു എന്റെ മുന്നില്‍ നിയാണ് എന്റെ മനസ്സില്‍ നീ യാണ് എന്റെ ചിന്ദകളില്‍ നിയാണ് എന്റെ ഓര്‍മകളില്‍ നിയാണ് എന്റെ മനസ് സംസാരിച്ചു കൊണ്ടിരിക്കുന്നതും നിന്നോടാണ് വിടില്ലെടി നിന്നെ ഞാന്‍ എനിക്ക് സൊന്ത മായി സ്ന്നെഹിക്കാന്‍ താലോലിക്കാന്‍ നിന്നെ ഞാന്‍ ആരും കാണാത്ത നമ്മള്‍ മാത്രമുള്ള ആ പ്രണയ ലോകത്തേക്ക് കുട്ടി കൊണ്ടുപോകും നിവരില്ലേ എന്നോടൊപ്പം ...റഹിം കുന്നത് കുറ്റിപ്പുറം .........

ഞെട്ടറ്റു വീണ പുഷ്പ്പങ്ങള്‍ ...!!!

ഈ കഥയില്‍ പത്തുപേരെ ഇടിച്ചു തെറിപ്പിക്കുന്ന ഒരുനയകന്‍ ഇല്ലാ
എന്റെ ജീവിത അനുഭവത്തില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു എട്............
ഒരു ദിവസം ഞാന്‍ ദുബായി മെട്രോയില്‍ കയറാന്‍ ട്രെയിന്‍ കത്ത് സ്റേഷനിലെ കസേരയില്‍ ചാരി ഇരിക്കുക യായിരുന്നു...
അപ്പോള്‍ അതാ ഒരു പെണ്‍കുട്ടി ജീന്‍സും ടോപ്പും ഇട്ടു തോളില്‍ ഒരു ബാഗും തുക്കി കടന്നു വരുന്നു അവള്‍ നേരെ പോയത് അതിനകത്തുള്ള ശോപിനടുതെക്കാന് അവിടെ പര്‍ദയിട്ട ഒരു കുട്ടി അവളെ കത്ത് നിന്നിരുന്നു അവര്‍ തമ്മില്‍ എന്തൊക്കെയോ കുശലം പറഞ്ഞു നേരെ ട്രയിനിലേക്ക് പുറപെട്ടു ഞാനും അവരോടൊപ്പം അതെ ട്രെയിനില്‍ കയറി ...
ട്രെയിന്‍ യാത്ര തുടങ്ങി ഒരു കൊച്ചു കുട്ടിയെ തൊട്ടിയില്‍ ഇട്ടു ആട്ടുന്ന പോലെ തോന്നി എനിക്ക് ആയാത്ര പക്ഷെ എന്റെ കണ്ണുകള്‍ അവരെ സ്രെധിക്കുന്നുണ്ടായിരുന്നു ....
ആ യാത്രയില്‍ ഒരു ഞെട്ടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന രണ്ടു പുഷ്പങ്ങളെ പോലെയാണ്  ആ രണ്ടു പെന്‍ കുട്ടികളെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്  കാറ്റില്‍ ആടുന്ന പുക്കാള്‍  ട്രയിനിന്റെ ആട്ടം കൊണ്ടാകാം എനികങ്ങനെ തോന്നിയത് ...
അടിക്കടിയുള്ള അവരുടെ സൌന്ധരിയം അസോദിച്ചുകൊണ്ടുള്ള  എന്റെ  നോട്ടം അവര്‍ എന്നെ സ്രെധിക്കാന്‍ തുടങ്ങി ഞാന്‍ അവരെയും അതിനിടയില്‍ ഒരു അറബി അവരുടെ അടുത്ത് വന്നു ആയാളും അവരുടെ സംസാരത്തില്‍ കുടാന്‍ തുടങ്ങി കുറച്ചു സംസാരിച്ചു അറബി പോയി ....

അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ആ ജീന്‍സിട്ട കുട്ടി ഇറങ്ങിയപ്പോള്‍ ........
പര്ദ്ദയിട്ടവല്‍ മാത്രം ബാകിയായി എന്തോ എന്റെ ശുദ്ധത കൊണ്ടാകാം  അവള്‍ എന്നെ അവളുടെ അടുത്തേക്ക് വിളിച്ചു ഞാന്‍ ചെന്നു... അവള്‍ ചോദിച്ചു നിങ്ങള്‍ എന്തായിരുന്നു ഇത് വരെ  ഞങ്ങളെ നോക്കാന്‍  കാരണം .....
ഞാന്‍ പറഞ്ഞു സൌന്ധരിയം ആരാ ഇഷ്ട്ട പെടാത്തത് ഞാന്‍ സൌന്ധരിയാതെ  ഇഷ്ട്ട പെടുന്നു അത് കൊണ്ടാ നോക്കിയതെന്നു ....
അപ്പോള്‍ അവള്‍ പറഞ്ഞു കഴിഞു പോയ സ്റേഷനില്‍ ഇറങ്ങിയ കുട്ടിയാണ് അനു അവളുടെ മനസ് നിങ്ങള്‍ക്കറിയില്ല ഈ പ്രവാസജീവിതത്തില്‍ വളരെ കഷ്ട്ടപെടുന്ന കുട്ടി ഒരു കുടുംബ ഭാരം മുഴുവന്‍ തലയില്‍ രണ്ടു സഹോദരിമാരെ പഠിപ്പിക്കണം വീട്  വെക്കണം അച്ഛനെയും അമ്മയെയും ചികില്സികണം ഉള്ളില്‍ കത്തിയെരിയുന്ന ഒരു പ്രവാസി പെണ്‍കുട്ടി പുറത്തെ സൌന്ധരിയം  കാണുന്ന നിങ്ങള്‍ അവളുടെ എരിയുന്ന മനസ് കാണുന്നുണ്ടോ...
പിന്നെ ഞാന്‍ എനിക്ക് ദൈവം എല്ലാ സൌബഗിയവും തന്നു പക്ഷെ എന്റെ ഉള്ളില്‍ ഒരു മുറിവുണ്ട് ഒരു അമ്മയാകാന്‍ എനികിതു വരെ  കഴിഞ്ഞിട്ടില്ല അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ഞാന്‍ അറിയാതെ എന്റെ മനസും....
പുറത്തുകാണുന്ന സൌന്ധരിയ മില്ലാത്ത അകത്തെ അവരുടെ മനസാണ് ഞാന്‍ അപ്പോള്‍ കണ്ടെത്... അത് എന്റെ മനസില്‍ ഞാന്‍ കണ്ട ആ രണ്ടു പുഷ്പങ്ങള്‍ ഞെട്ടറ്റു‌ വിന്നപോലെയായി...
പക്ഷെ ഞാന്‍ അവളോട്‌ ചോദിച്ചു നിങ്ങള്‍ പേര് പറഞ്ഞില്ല അപ്പോള്‍ അവള്‍ പറഞ്ഞു എന്റെ പേര്‍ സുമയ്യാ നല്ല പേര്‍ ഇസ്ലാമിന് വേണ്ടി ശഹീധായ ധീര വനിതയുടെ പേര്‍ സുമയ്യാ .......
ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്തിനു വിഷമിക്കണം രാത്രിയുടെ യാമങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത  പടച്ചവന്‍  ഉണ്ടോ നിങ്ങള്‍ രാത്രി രണ്ടു മണിക് എഴുനേറ്റു രണ്ടു രെക്കഹത്ത്  തെഹജുദ്‌ എന്നനിസ്കാരം നിര്‍വഹിച്ചു രണ്ടു കരങ്ങള്‍ അല്ലാഹുവിലേക്ക് ഉയെര്‍ത്തി പ്രാര്‍ത്ഥിക്കു തീര്‍ച്ചയായും നിങ്ങളുടെ വിളി അള്ളാഹു കേള്‍ക്കും... ഞാന്‍ ഇത് പറഞ്ഞതും അവള്‍ തല താഴി ചിരിച്ചു കൊണ്ട് നോക്കാം എന്ന് പറഞ്ഞു ...
അപ്പോളേക്കും എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി ഞാന്‍ വിട പറഞ്ഞതും കുറഞ്ഞ സമയത്തെ സംസാരം ഞങ്ങളെ വല്ലാതെ അടുപ്പിച്ചു അത് കൊണ്ടാകാം അവള്‍ എന്നോട് എന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു ഞാന്‍ കൊടുത്തു അവള്‍ വീണ്ടും യാത്രയായി ........
അതിനു ശേഷം ഞാന്‍ നാട്ടില്‍ പോയി നമ്മുടെ സൌഹിര്തങ്ങള്‍ക്ക്  പുതിയ മാനം കണ്ടെത്തിയ കൂട്ടം ത്രിശൂര്‍ മീറ്റില്‍ പങ്ങേടുത്തു ഒരു മാസം കഴിഞ്ഞു തിരിച്ചു വന്നത്...
അതിനു ശേഷം നിനച്ചിരിക്കാതെ ഒരു കാള്‍ വന്നു അതെ അത് അവള്‍ തന്നെ സുമയ്യാ ഞാന്‍ ഫോണെടുത്തു ചോദിച്ചു ......
എന്താ പെങ്ങളെ സുഗമാണോ എന്താ വിശേഷം ...?
അവള്‍ സുഖം വിശേഷം ഉണ്ട് ഞാന്‍ പറഞ്ഞു പറയു വിശേഷങ്ങള്‍ അപ്പോളും അവള്‍ പറഞ്ഞു വിശേഷമുണ്ട്
പിന്നിടുള്ള അവളുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു  അതെ അവള്‍ പറഞ്ഞു വിശേഷ മുണ്ട് ഞാന്‍ ഇന്ന് പരിപുര്‍ന്ന ഗര്‍ഭിണിയാണ് സര്‍വശക്തനായ അള്ളാഹു എന്നെ അനുഗ്രഹിച്ചു ഇത് കേട്ടതും എന്റെ ശരീരം അകെ രോമാഞ്ചമായി ഒരു പ്രത്തിയെഗ  അനുഭുടിയിലയിരുന്നു അപ്പോ ഞാന്‍ ..
അതെ അള്ളാഹു തരാന്‍ ഉദ്ദേശിക്കുന്ന പക്ഷം തടാഞ്ഞു വെക്കാന്‍ ആരാ ഉള്ളത് ..
അവള്‍ പറഞ്ഞു എന്റെ ഈ കുട്ടി എന്റെ കൂടെ ഉള്ള കാലത്തോളം നിങ്ങളുടെ ആ നല്ല വാക്കുകള്‍ എന്നോടൊപ്പം ജീവിക്കും നിങ്ങള്‍ തന്ന ആ നല്ല സ്നേഹവും സൌഹിര്തവും ഇന്നും അവള്‍ ഈ ദുബായിയുടെ മണ്ണില്‍ എവിടെയോ ഉണ്ട് അവളുടെ സോപ്നങ്ങള്‍ക്ക് ചിരകെകി ..........
റഹിം കുന്നത് കുറ്റിപ്പുറം ...

ഞെട്ടറ്റു വീണ പുഷ്പ്പങ്ങള്‍ ...!!!

ഈ കഥയില്‍ പത്തുപേരെ ഇടിച്ചു തെറിപ്പിക്കുന്ന ഒരുനയകന്‍ ഇല്ലാ
എന്റെ ജീവിത അനുഭവത്തില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു എട്............
ഒരു ദിവസം ഞാന്‍ ദുബായി മെട്രോയില്‍ കയറാന്‍ ട്രെയിന്‍ കത്ത് സ്റേഷനിലെ കസേരയില്‍ ചാരി ഇരിക്കുക യായിരുന്നു...
അപ്പോള്‍ അതാ ഒരു പെണ്‍കുട്ടി ജീന്‍സും ടോപ്പും ഇട്ടു തോളില്‍ ഒരു ബാഗും തുക്കി കടന്നു വരുന്നു അവള്‍ നേരെ പോയത് അതിനകത്തുള്ള ശോപിനടുതെക്കാന് അവിടെ പര്‍ദയിട്ട ഒരു കുട്ടി അവളെ കത്ത് നിന്നിരുന്നു അവര്‍ തമ്മില്‍ എന്തൊക്കെയോ കുശലം പറഞ്ഞു നേരെ ട്രയിനിലേക്ക് പുറപെട്ടു ഞാനും അവരോടൊപ്പം അതെ ട്രെയിനില്‍ കയറി ...
ട്രെയിന്‍ യാത്ര തുടങ്ങി ഒരു കൊച്ചു കുട്ടിയെ തൊട്ടിയില്‍ ഇട്ടു ആട്ടുന്ന പോലെ തോന്നി എനിക്ക് ആയാത്ര പക്ഷെ എന്റെ കണ്ണുകള്‍ അവരെ സ്രെധിക്കുന്നുണ്ടായിരുന്നു ....
ആ യാത്രയില്‍ ഒരു ഞെട്ടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന രണ്ടു പുഷ്പങ്ങളെ പോലെയാണ്  ആ രണ്ടു പെന്‍ കുട്ടികളെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്  കാറ്റില്‍ ആടുന്ന പുക്കാള്‍  ട്രയിനിന്റെ ആട്ടം കൊണ്ടാകാം എനികങ്ങനെ തോന്നിയത് ...
അടിക്കടിയുള്ള അവരുടെ സൌന്ധരിയം അസോദിച്ചുകൊണ്ടുള്ള  എന്റെ  നോട്ടം അവര്‍ എന്നെ സ്രെധിക്കാന്‍ തുടങ്ങി ഞാന്‍ അവരെയും അതിനിടയില്‍ ഒരു അറബി അവരുടെ അടുത്ത് വന്നു ആയാളും അവരുടെ സംസാരത്തില്‍ കുടാന്‍ തുടങ്ങി കുറച്ചു സംസാരിച്ചു അറബി പോയി ....

അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ആ ജീന്‍സിട്ട കുട്ടി ഇറങ്ങിയപ്പോള്‍ ........
പര്ദ്ദയിട്ടവല്‍ മാത്രം ബാകിയായി എന്തോ എന്റെ ശുദ്ധത കൊണ്ടാകാം  അവള്‍ എന്നെ അവളുടെ അടുത്തേക്ക് വിളിച്ചു ഞാന്‍ ചെന്നു... അവള്‍ ചോദിച്ചു നിങ്ങള്‍ എന്തായിരുന്നു ഇത് വരെ  ഞങ്ങളെ നോക്കാന്‍  കാരണം .....
ഞാന്‍ പറഞ്ഞു സൌന്ധരിയം ആരാ ഇഷ്ട്ട പെടാത്തത് ഞാന്‍ സൌന്ധരിയാതെ  ഇഷ്ട്ട പെടുന്നു അത് കൊണ്ടാ നോക്കിയതെന്നു ....
അപ്പോള്‍ അവള്‍ പറഞ്ഞു കഴിഞു പോയ സ്റേഷനില്‍ ഇറങ്ങിയ കുട്ടിയാണ് അനു അവളുടെ മനസ് നിങ്ങള്‍ക്കറിയില്ല ഈ പ്രവാസജീവിതത്തില്‍ വളരെ കഷ്ട്ടപെടുന്ന കുട്ടി ഒരു കുടുംബ ഭാരം മുഴുവന്‍ തലയില്‍ രണ്ടു സഹോദരിമാരെ പഠിപ്പിക്കണം വീട്  വെക്കണം അച്ഛനെയും അമ്മയെയും ചികില്സികണം ഉള്ളില്‍ കത്തിയെരിയുന്ന ഒരു പ്രവാസി പെണ്‍കുട്ടി പുറത്തെ സൌന്ധരിയം  കാണുന്ന നിങ്ങള്‍ അവളുടെ എരിയുന്ന മനസ് കാണുന്നുണ്ടോ...
പിന്നെ ഞാന്‍ എനിക്ക് ദൈവം എല്ലാ സൌബഗിയവും തന്നു പക്ഷെ എന്റെ ഉള്ളില്‍ ഒരു മുറിവുണ്ട് ഒരു അമ്മയാകാന്‍ എനികിതു വരെ  കഴിഞ്ഞിട്ടില്ല അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ഞാന്‍ അറിയാതെ എന്റെ മനസും....
പുറത്തുകാണുന്ന സൌന്ധരിയ മില്ലാത്ത അകത്തെ അവരുടെ മനസാണ് ഞാന്‍ അപ്പോള്‍ കണ്ടെത്... അത് എന്റെ മനസില്‍ ഞാന്‍ കണ്ട ആ രണ്ടു പുഷ്പങ്ങള്‍ ഞെട്ടറ്റു‌ വിന്നപോലെയായി...
പക്ഷെ ഞാന്‍ അവളോട്‌ ചോദിച്ചു നിങ്ങള്‍ പേര് പറഞ്ഞില്ല അപ്പോള്‍ അവള്‍ പറഞ്ഞു എന്റെ പേര്‍ സുമയ്യാ നല്ല പേര്‍ ഇസ്ലാമിന് വേണ്ടി ശഹീധായ ധീര വനിതയുടെ പേര്‍ സുമയ്യാ .......
ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്തിനു വിഷമിക്കണം രാത്രിയുടെ യാമങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത  പടച്ചവന്‍  ഉണ്ടോ നിങ്ങള്‍ രാത്രി രണ്ടു മണിക് എഴുനേറ്റു രണ്ടു രെക്കഹത്ത്  തെഹജുദ്‌ എന്നനിസ്കാരം നിര്‍വഹിച്ചു രണ്ടു കരങ്ങള്‍ അല്ലാഹുവിലേക്ക് ഉയെര്‍ത്തി പ്രാര്‍ത്ഥിക്കു തീര്‍ച്ചയായും നിങ്ങളുടെ വിളി അള്ളാഹു കേള്‍ക്കും... ഞാന്‍ ഇത് പറഞ്ഞതും അവള്‍ തല താഴി ചിരിച്ചു കൊണ്ട് നോക്കാം എന്ന് പറഞ്ഞു ...
അപ്പോളേക്കും എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി ഞാന്‍ വിട പറഞ്ഞതും കുറഞ്ഞ സമയത്തെ സംസാരം ഞങ്ങളെ വല്ലാതെ അടുപ്പിച്ചു അത് കൊണ്ടാകാം അവള്‍ എന്നോട് എന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു ഞാന്‍ കൊടുത്തു അവള്‍ വീണ്ടും യാത്രയായി ........
അതിനു ശേഷം ഞാന്‍ നാട്ടില്‍ പോയി നമ്മുടെ സൌഹിര്തങ്ങള്‍ക്ക്  പുതിയ മാനം കണ്ടെത്തിയ കൂട്ടം ത്രിശൂര്‍ മീറ്റില്‍ പങ്ങേടുത്തു ഒരു മാസം കഴിഞ്ഞു തിരിച്ചു വന്നത്...
അതിനു ശേഷം നിനച്ചിരിക്കാതെ ഒരു കാള്‍ വന്നു അതെ അത് അവള്‍ തന്നെ സുമയ്യാ ഞാന്‍ ഫോണെടുത്തു ചോദിച്ചു ......
എന്താ പെങ്ങളെ സുഗമാണോ എന്താ വിശേഷം ...?
അവള്‍ സുഖം വിശേഷം ഉണ്ട് ഞാന്‍ പറഞ്ഞു പറയു വിശേഷങ്ങള്‍ അപ്പോളും അവള്‍ പറഞ്ഞു വിശേഷമുണ്ട്
പിന്നിടുള്ള അവളുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു  അതെ അവള്‍ പറഞ്ഞു വിശേഷ മുണ്ട് ഞാന്‍ ഇന്ന് പരിപുര്‍ന്ന ഗര്‍ഭിണിയാണ് സര്‍വശക്തനായ അള്ളാഹു എന്നെ അനുഗ്രഹിച്ചു ഇത് കേട്ടതും എന്റെ ശരീരം അകെ രോമാഞ്ചമായി ഒരു പ്രത്തിയെഗ  അനുഭുടിയിലയിരുന്നു അപ്പോ ഞാന്‍ ..
അതെ അള്ളാഹു തരാന്‍ ഉദ്ദേശിക്കുന്ന പക്ഷം തടാഞ്ഞു വെക്കാന്‍ ആരാ ഉള്ളത് ..
അവള്‍ പറഞ്ഞു എന്റെ ഈ കുട്ടി എന്റെ കൂടെ ഉള്ള കാലത്തോളം നിങ്ങളുടെ ആ നല്ല വാക്കുകള്‍ എന്നോടൊപ്പം ജീവിക്കും നിങ്ങള്‍ തന്ന ആ നല്ല സ്നേഹവും സൌഹിര്തവും ഇന്നും അവള്‍ ഈ ദുബായിയുടെ മണ്ണില്‍ എവിടെയോ ഉണ്ട് അവളുടെ സോപ്നങ്ങള്‍ക്ക് ചിരകെകി ..........
റഹിം കുന്നത് കുറ്റിപ്പുറം ...

എന്റെ നിലാവിലെ പെണ്‍കുട്ടി..!!!

നിലാവുള്ള രാതികള്‍ എനിക്കിഷ്ട്ട മായിരുന്നു ...
..അതുകൊണ്ട് നിലാവുള്ള രാത്രികളില്‍ ഞാന്‍ ജനലില്‍ കുടി അതിനെ നോക്കി കിടക്കുക  പതിവായിരുന്നു ..
   ഒരു ദിവസം ഞാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ നിലാവിന്റെ വെളിച്ചത്തില്‍ ഞാന്‍ ഒരു പെണ്‍കുട്ടി നടന്നു വരുന്നത് കണ്ടു...
കറുത്ത ബ്ലൌസും അരമുരുക്കിയുടുത്ത തുണിയം എടുത്തു വരുന്ന  അവളുടെ മറ്റു ശരിരഭാഗങ്ങള്‍ നിലാവ് കൊണ്ടാകാം ..വെണ്ണയില്‍ കടെഞ്ഞെടുത്ത പോലെ തോന്നി ..

 മെല്ലെ ജനലിനടുത്ത് വന്നു ജനല്‍ കമ്പിയില്‍ പിടിച്ചു എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു  എന്നിട്ടവല്‍ ചോദിച്ചു .
 പോരുന്നോ എന്റെ കൂടെ...
ഞാന്‍ ആകെ കോരിത്തരിച്ചു  കൊണ്ട് അവളോട്‌ ചോദിച്ചു എവിടേക്ക്....
അവള്‍ പറഞ്ഞു ആരും കാണാത്ത നമ്മള്‍ മാത്രം ഉള്ള ലോകത്തേക്ക്.........
ഞാന്‍ ചോദിച്ചു അത് എവിടെ എന്ന്....
അവള്‍ പറഞ്ഞു പ്രണയ ലോകത്തേക്ക് നമ്മള്‍ മാത്രം ഉള്ള ആ ലോകം അവിടെ നമ്മള്‍ മാത്രം ഉണ്ടാവുകയുള്ളൂ  മറ്റൊന്നിനും അവിടെ ഒരു സ്ഥാനം ഇല്ല എന്ന് അവള്‍ പറഞ്ഞു ..
മറിച്ചൊന്നും ആലോചിചില്ലാ.. ഞാനും പോയി അവളുടെ കൂടെ അത് എനിക്കും നല്ല ഒരു അനുഭുധി ആയിരുന്നു തന്നത്
ഒരു ദിവസം അവളുടെ മടിയില്‍ തല വച്ച് അവളുടെ മുഖത്ത് നോക്കി കിടക്കുമ്പോള്‍ .
അവള്‍ എന്നോട് ചോദിച്ചു നമ്മുടെ സംസാരങ്ങള്‍ക്ക് അവസാനം ഇല്ലേ എന്ന്...
ഞാന്‍ പറഞ്ഞു എന്ന് നമ്മുടെ മനസ്സില്‍ നിന്നും പ്രണയം പോകുന്നു അന്ന് തീരും നമ്മുടെ സംസാരം എന്ന്
ഇതിനിടക്ക്‌ ഞാന്‍ അവളോട്‌ ചോദിച്ചു .. നിന്നെ ഞാന്‍ സൊന്തമാക്കട്ടെ  എന്ന്  അവള്‍ പറഞ്ഞു കഴില്ലാ 
എന്താ കാരണം ....ഞാന്‍ വിവാഹിത യാണ് എനിക്കൊരു കുട്ടിയുണ്ട് ഒരു ഭര്‍ത്താവ് ഉണ്ട് അവരെ വിട്ടു പോരാന്‍ എനിക്ക് കഴിയില്ലാ .....
നിന്നെ കണ്ടാല്‍ അങ്ങനെ തോന്നില്ലല്ലോ  നീ സുന്ദരിയാണ് ഇങ്ങനെ ഇരിക്കാന്‍ കാരണം എന്താണ് ..
ആദ്യം നമ്മള്‍ നമ്മളെ ഇഷ്ട്ടപെടുക എന്നാല്‍ എന്നും നമ്മള്‍ ചെറുപ്പമായിരിക്കും എന്ന് അവള്‍ പറഞ്ഞു
അപ്പോള്‍ ഞാന്‍ പറഞ്ഞു അപ്പൊ നിനക്ക് വേണ്ടെത് എന്നെയല്ല എന്റെ സ്നേഹത്തെ യല്ലാ എന്റെ പ്രണയത്തെ യല്ലാ..
നിനക്ക് വേണ്ടെത് എന്നിലെ പുരുഷനെ അത് വേണ്ടു വോളം അസോദിച്ചു കഴിഞ്ഞാല്‍ നീ എന്നെ ഉപേക്ഷിക്കില്ലെ .?
ഇത് പറഞ്ഞെതും അവള്‍ പൊട്ടിച്ചിരിച്ചു ...ആ ചിരിയില്‍ ഞാന്‍ ഉണര്‍ന്നു കണ്ടത് ഒരു സൊപ്ന മാണെന്ന് അപ്പോളാ മനസിലായത്..
പിന്നിടുള്ള രാത്രികളില്‍ ഞാന്‍ അവളെ കണ്ടില്ലാ ...
പക്ഷെ അവള്‍ ഒന്ന് എന്നെ പഠിപ്പിച്ചു പ്രണയത്തേക്കാള്‍ സൌഹ്രതത്തേക്കാള്‍ വലുതാണ്‌ ഭാര്യ ഭര്‍ത്താവ് ബന്ദം .
അവര്കിടയില്‍ അല്ലാഹു എന്തോ കാണന്‍ കഴിയാതെ അറിയാന്‍ ആകാതെ എതോ ഒരു മുഹബ്ബത്ത്  ഇട്ടിട്ടുണ്ട്  അതാണ്‌ അവരെ മരണം വരെ ജീവിപ്പ്പിക്കുന്നത് ..
ഭാര്യ ഒന്ന് പിണങ്ങിയാല്‍ തകരാത്ത അന്നത്തെ ദിവസം തന്നെ മുഡൌട്ട് ആകാത്ത ഭര്‍ത്താവ് ഉണ്ടോ ?..ഭര്‍ത്താവ് ഒന്ന് പിണങ്ങിയാല്‍ കരയാത്ത ഭാര്യ യും ..ഉണ്ടോ ..?
റഹിം കുന്നത്ത് കുറ്റിപ്പുറം ..

പ്രണയത്തെ വരച്ചു കാട്ടിയവള്‍ ...!!

മഴയെ ആരാണു ഇഷ്ടപ്പെടാത്തത്...? മഴ  നമുക്കൊരുപാട് പ്രണയ കഥകള്‍ സമ്മാനിച്ചിട്ടുണ്ട്... അതിന്‍റെ ഓരോ  തുള്ളിയും പ്രണയാര്‍ദ്രമായിരുന്നു ..  ഞാനും ആ മഴത്തുള്ളിയെ അടുത്തറിഞ്ഞിട്ടുണ്ട്..
    ഞാനെന്നും  എന്‍റെ വീട്ടിലേക്ക്  പാടവരമ്പിലൂടെയാണ്‍  നടന്നു പോകാറ്.. മഴക്കാലമായതുകൊണ്ട്  നനഞ്ഞ പുല്ലും  വെള്ളവും  ചവിട്ടി തെറിപ്പിച്ചിട്ടുള്ള  എന്‍റെ  യാത്രയില്‍  എന്‍റെ എതിരിലായി ഒരു പെണ്‍കുട്ടി  എന്നും വരുമായീരുന്നു...

 മഴക്കാലമായതു കാരണം  അല്പം കയറ്റികുത്തിയ പാവാടയും  ബ്ലൌസും  ഇട്ട്  കൈയിലൊരു തൂക്ക് പാത്രവുമായി വിദൂരതയില്‍ നിന്ന്... നടന്നു വരുന്ന  അവള്‍   എന്‍റെ നേരെ  മുന്നിലെത്തിയാല്‍...  ആ വരമ്പില്‍ വച്ച്  മുഖത്തോട്  മുഖം  നോക്കി  തൊട്ടു തൊട്ടില്ല  എന്ന പോലെ  ക്രോസ് ചെയ്യുമ്പോള്‍  എന്‍റെ  കണ്ണുകള്‍   അവളുടെ ശരീര സൌന്ദര്യം ഒരു നിമിഷം കൊണ്ട്  കവെര്‍ന്നെടുക്കുമായിരുന്നു.. എന്നെ വിട്ടു നടന്നകലുന്ന അവള്‍  ദേഷ്യത്തോടു കൂടി എന്‍റെ മുഖത്തേക്ക്  നോക്കുക പതിവായിരുന്നു..
 മഴയുള്ള  ഒരു ദിവസം അവളുടെ മനസറിയാന്‍ ഞാന്‍ ആ വര്‍മ്പില്‍ കയറാതെ മാറി  നിന്നു നോക്കി .. പക്ഷെ  അവളേയും കണ്ടില്ല.. കുറേ  സമയം അവളെ കാണാതിരുന്നപ്പോള്‍  ഞാന്‍  വരമ്പിലേക്ക്  കയറി.. അപ്പോഴുണ്ട് അവള്‍  അപ്പുറം  നില്‍ക്കുന്നു...!!  എന്നെ കണ്ടതും എതിരില്‍ അവളും വരാന്‍ തുടങ്ങി...  ആര്‍ത്തു പെയ്ത മഴയിലൂടെയുള്ള അവളുടെ വരവ്  ഞാന്‍  ആദ്യം  കണ്ട സൌന്ദര്യത്തേക്കാള്‍  പതിന്മടങ്ങ് വര്‍ദ്ധിച്ചതായി  എനിക്കു തോന്നി..മഴ നനച്ച അവളുടെ ശരീരവും മഴവെള്ളം ഒലിച്ചിരങ്ങിയത് കൊണ്ടാകാം വെണ്ണയില്‍ കടഞ്ഞെടുത്തപോലെ  കൊലുസ്സിട്ട അവളുടെ കാലുകള്‍ കൊണ്ട് മഴവെള്ളം തട്ടി തെറിപ്പിച്ചുള്ള വരവ്  എന്തോ  എന്‍റെ മനസ്സിനെ വല്ലാതെ  ആക്ര്ഷിച്ചു..   നനഞ്ഞ് കുളിച്ച് എന്‍റെ   മുന്നിലെത്തിയ  അവള്‍   എന്‍റെ എതിരെ ക്രോസ്  ചെയ്യുന്ന സമയത്ത്  ..
ഞാന്‍ അവളുടെ വളയിട്ട കൈകളില്‍  മെല്ലെ പിടിച്ചു.. അപ്പോള് നാണത്തോട് കൂടി  എന്‍റെ മുഖത്തേക്ക് നോക്കിയ അവളോട്   നീ എന്തെ  എന്നെ കാണാതിരുന്നപ്പോ   മാറി നിന്നു..  എന്ന്  ചോദിച്ചപ്പോള്‍.... നാണം കൊണ്ട് തല  താഴ്ത്തിയ അവള്  വലതു കാലിന്‍റെ മടമ്പ്  വെള്ളത്തില്‍  ചവിട്ടി പെരുവിരല്‍ കൊണ്ട്   അവളുടെ ഉള്ളിലെ പ്രണയത്തെ  ആ  വരമ്പില്‍ വരച്ചു കാട്ടി...  അത് പിന്നീട്  ഞങ്ങള്‍ തമ്മിലുള്ള മനോഹരമായ പ്രണയത്തിലേക്ക് വഴിമാറി... ഇന്നും മഴക്കാലമായാല്‍  മനസ്സില്‍ ഒരു പാട് സന്തോഷ ത്തോടെ സ്നേഹത്തോടെ ചെറു നൊമ്പരത്തോടെ ഞാനതു എന്നും ഓര്‍ക്കാറുണ്ട്.

                                                                                                   - റഹീം കുന്നത്ത്  കുറ്റിപ്പുറം